TOP NEWS

.............

CORPORATE NEWS

............

STOCK MARKET NEWS

...........

IPO NEWS

...........

COMPANY ACQUSITION

................

Market Watch

Saturday, February 27, 2010

വീട്ടിലെ വിപണി- നെറ്റ് ട്രേഡിങ്ങ്

ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു .

ടോക്കിയോ ഉല്‍പന്ന അവധി വിപണി (ടോകോം) യിലെ റബര്‍ വിലയുമായി മൊബൈല്‍ മെസേജെത്തുമ്പോഴാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഉമ്മര്‍ കോയയുടെ ദിനം ആരംഭിക്കുന്നത്. നീണ്ടകാലത്തെ ഗള്‍ഫ് പ്രവാസ ജീവിതത്തിനു ശേഷം വിശ്രമ ജീവിതത്തിലാണ് കോയയിപ്പോള്‍. എന്നാല്‍ സുഖസ്വസ്ഥമായി വെറുതെയിരിപ്പല്ല. ഉത്തരവാദിത്തങ്ങള്‍ മിക്കതും തീര്‍ത്തു കഴിഞ്ഞെങ്കിലും ഉമ്മര്‍ കോയ സജീവം.

നീണ്ടനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തു നേടിയ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഒാഹരി വിപണിയിലും ഉല്‍പന്ന അവധി വിപണിയിലും നിക്ഷേപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മനസ്സ് ഇവിടെയൊന്നുമല്ല. രാവിലെ ടോക്കിയോ വിപണി, പത്തുമണിയാകുന്നതോടെ മുംബൈ, ഉച്ചയോടെ യൂറോപ്പ്, രാത്രി യുഎസിലെ ഡൌ ജോണ്‍സ് സൂചിക... എല്ലായിടത്തും ഒാടിയെത്തിയാലേ കോയയ്ക്ക് തന്റെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാനാകൂ (കടുത്ത വ്യതിയാനങ്ങള്‍ സാധാരണമായ ഇന്നത്തെ വിപണിയില്‍ നഷ്ടമില്ലാതെ തടിയൂരാനും ഇൌ സൂക്ഷ്മപഠനം ആവശ്യം).

പഴയതുപോലെ ഒാഹരി ദല്ലാളിന്റെ ഒാഫിസില്‍ കയറിയിറങ്ങിയോ ബ്രോക്കിങ് സ്ഥാപനത്തിന്റെ ഒാഫിസിലെ ഫോണിന്റെ തിരക്കുമാറാന്‍ കാത്തുനിന്നോ അല്ല ഉമ്മര്‍കോയയുടെ ട്രേഡിങ്. ലിവിങ് റൂമിന്റെ മൂലയ്ക്കു വച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടെര്‍മിനലിലൂടെയാണ് ഒാഹരിവ്യാപാരവും ഉല്‍പന്ന അവധിവ്യാപാരവുമെല്ലാം നടത്തുന്നത്. വില്‍പനയും വാങ്ങലുമെല്ലാം സ്വയം ചെയ്യുന്നു.

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ വ്യാപര ഹാളുകളില്‍നിന്ന് തൊണ്ണൂറുകളുടെ മധ്യത്തോടെ ഒാഹരി വ്യാപാരം കംപ്യൂട്ടര്‍ സ്ക്രീനുകളിലേക്കു കുടിയേറി. എന്നാല്‍ 2005 ഒാടെ ഇത് ഇന്റര്‍നെറ്റ് വഴി നിക്ഷേപകന്റെ വീട്ടിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ന് ഇന്‍ര്‍നെറ്റ് വഴിയുള്ള വ്യാപാരത്തോത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇതിന് പ്രചാരം ഏറെയുണ്ട്. കേരളത്തില്‍നിന്നുള്ള ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് വ്യാപാരം ആരംഭിച്ചത്.

ഇപ്പോള്‍ മിക്ക ബ്രോക്കിങ് സ്ഥാപനങ്ങളും ഇൌ സേവനം ലഭ്യമാക്കുന്നുണ്ട്. റിലയന്‍സ് മണി, ഐസിഐസിഐ ഡയറക്ട്, ഷേര്‍ഖാന്‍, ഇന്ത്യാബുള്‍സ്, റെലിഗേര്‍, 5 പൈസ, മോട്ടിലാല്‍ ഒാസ്വാള്‍ സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, എയ്ഞ്ചല്‍ ബ്രോക്കിങ്, കൊഡാക് സെക്യൂരിറ്റീസ് തുടങ്ങിയവയാണ് പ്രമുഖര്‍.

ഒാഹരി, ഫ്യൂച്ചേഴ്സ് ആന്‍ഡ് ഒാപ്ഷന്‍സ്, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് തുടങ്ങിയവയെല്ലാം ഇപ്പോള്‍ ഒാണ്‍ലൈനായി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഐപിഒ അപേക്ഷയും ഇതിലൂടെ സമര്‍പ്പിക്കാനാകും. ഉല്‍പന്ന അവധി വ്യാപാരത്തിനും സൌകര്യമുണ്ട്. മ്യൂച്വല്‍ഫണ്ട് യൂണിറ്റ് വാങ്ങല്‍, വില്‍ക്കല്‍, സ്വിച്ചിങ് എന്നിവയെല്ലാം സാധിക്കും.

സ്വാതന്ത്യ്രവും സൌകര്യവും വേഗവും താരതമ്യേന കുറഞ്ഞ ബ്രോക്കറേജുമാണ് നെറ്റ് വ്യാപാരത്തിന്റെ മേന്മ. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ യാത്രയിലോ വിദേശത്തുനിന്നോ ഒക്കെ വ്യാപാരം സാധിക്കും. ഒാഹരി ഡേ ട്രേഡിങ്ങിന് 0.3% മുതല്‍ ഡെലിവറി വ്യാപാരത്തിന് (ഒാഹരി വാങ്ങി അന്നുതന്നെ വില്‍ക്കാതെ കൈവശം വയ്ക്കുന്നവര്‍) 0.8% വരെയാണ് വിവിധ സ്ഥാപനങ്ങളുടെ ബ്രോക്കറേജ്. വന്‍ തുകയ്ക്ക് വ്യാപാരം നടത്തുന്നവര്‍ക്ക് പ്രത്യേക നിരക്കും നല്‍കാറുണ്ട്. ബ്രോക്കിങ് സ്ഥാപനത്തില്‍ പോയിരുന്നോ, ഫോണിലോ വ്യാപാരം നടത്തിയാല്‍ ബ്രോക്കറേജ് ഇതില്‍ കൂടുതലാകും.

കംപ്യൂട്ടറും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇന്റര്‍നെറ്റ് ട്രേഡിങ്ങിനുള്ള സംവിധാനങ്ങളായി. ബ്രോക്കിങ് സ്ഥാപനത്തിന്റെ ട്രേഡിങ് അക്കൌണ്ട്, ഇടപാടുകാരന്റെ ബാങ്ക് അക്കൌണ്ട്, ഡീമാറ്റ് അക്കൌണ്ട് എന്നിവ ബന്ധിപ്പിച്ചാണ് വ്യാപാര സംവിധാനമൊരുക്കുന്നത്. ഒാരോ സ്ഥാപനവും നിഷ്കര്‍ഷിക്കുന്ന ബാങ്കില്‍ നിക്ഷേപകന് അക്കൌണ്ട് ഉണ്ടാകണം. ഇതില്‍നിന്ന് ആവശ്യമായ മാര്‍ജിന്‍ പണം ബ്രോക്കിങ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്ക് മാറ്റിയാലേ ട്രേഡിങ് സാധിക്കൂ.

മാര്‍ജിന്‍ ട്രേഡിങ്ങില്‍ മുഴുവന്‍ പണവും നല്‍കാതെ തന്നെ വ്യാപാരം നടത്താം. ഡെലിവറി വ്യാപാരത്തില്‍ മുഴുവന്‍ പണവും തങ്ങളുടെ അക്കൌണ്ടില്‍ എത്തിയ ശേഷമേ ബ്രോക്കിങ് സ്ഥാപനം നിക്ഷേപകന്റെ ഡീമാറ്റ് അക്കൌണ്ടിലേക്ക് ഒാഹരി മാറ്റൂ. ഒാണ്‍ലൈനായി പണം കൈമാറാനാകും.

ഒാര്‍ഡര്‍ നേരിട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്‍കുന്നതിനാല്‍ വേഗമേറുന്നു. വ്യാപാരത്തിനുള്ള പ്ളാറ്റ്ഫോം മാത്രമല്ല, തല്‍സമയ അവലോകനം, തല്‍സമയ ചാര്‍ട്ടുകള്‍, ടിപ്പുകള്‍, വാര്‍ത്തകള്‍, ടെക്നിക്കല്‍ അനാലസിസ് തുടങ്ങി വ്യാപാരത്തിനു സഹായിക്കുന്ന വിവിധ മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കാറുണ്ട്. നിക്ഷേപകന്‍ വ്യാപാരത്തിനായി തിരഞ്ഞടുക്കുന്ന പ്ളാന്‍ അനുസരിച്ച് ഇവയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.

എന്നും വന്‍തോതില്‍ വ്യാപാരം നടത്തുന്നവര്‍, ഡെലിവറി വ്യാപാരം നടത്തുന്നവര്‍, വല്ലപ്പോഴും മാത്രം കുറഞ്ഞതോതില്‍ വ്യാപാരം നടത്തുന്നവര്‍ എന്നിങ്ങനെ തരംതിരിച്ച് വ്യത്യസ്ത ഫീസ് ഘടനയിലാണ് വിവിധ പ്ളാനുകള്‍. നിശ്ചിത ഫീസ് ഇൌടാക്കാതെ കുറഞ്ഞ ബ്രോക്കറേജ് പരിധി ഏര്‍പ്പെടുത്തുന്ന സ്ഥാപനങ്ങളും ഉണ്ട്.

ഒരേ പ്ളാറ്റ്ഫോമില്‍നിന്ന് വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ തിരഞ്ഞെടുക്കാനാകും. മിക്കവരും ബോംബെ സ്റ്റോക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചു (എന്‍എസ്ഇ) മാണ് ലഭ്യമാക്കുക.
പുതുതായി ഇന്റര്‍നെറ്റ് അക്കൌണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും വിലയിരുത്തി വിവിധ സ്ഥാപനങ്ങളുടെ ഇന്റര്‍നെറ്റ് ട്രേഡിങ് പ്ളാറ്റ്ഫോമുകള്‍ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് നന്നായിരിക്കും.

ബ്രോക്കറേജ്, തുടക്ക ചാര്‍ജുകള്‍ (ചിലര്‍ തുടക്കത്തില്‍ ചാര്‍ജ് ഇൌടാക്കാതെ കുറഞ്ഞ ബ്രോക്കറേജ് നിബന്ധനയാണു വയ്ക്കുന്നത്), വിവിധ പ്ളാനുകള്‍, ട്രേഡിങ് സാധിക്കുന്ന എക്സ്ചേഞ്ചുകള്‍ ഏതെല്ലാം, ലഭ്യമായ സൌകര്യങ്ങള്‍ (ചില സ്ഥാപനങ്ങള്‍ ഉല്‍പന്ന അവധി വ്യാപാരവും ഒരേ സംവിധാനത്തില്‍ ലഭ്യമാക്കുമ്പോള്‍ ചിലര്‍ ഇത് വെവ്വേറെയാണ് നല്‍കുന്നത്) എന്നിവയെല്ലാം താരതമ്യം ചെയ്യണം.

ഇന്റര്‍നെറ്റ് കണക്ഷനാണ് ഒാണ്‍ലൈന്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പലപ്പോഴും വില്ലനായി വരുന്നത്. കുറഞ്ഞ തോതില്‍ വ്യാപാരം നടത്തുന്നവര്‍ക്കും നെറ്റ് ട്രേഡിങ്ങിന്റെ പൂര്‍ണ പ്രയോജനം ലഭിക്കില്ല. ഒാര്‍ഡര്‍ ഇടുന്നതും മറ്റും സ്വയം ചെയ്യുന്നതിനാല്‍ അതിലുണ്ടാകുന്ന തെറ്റുകള്‍ക്ക് നിക്ഷേപകന്‍തന്നെയാകും ഉത്തരവാദി. ഇതുമൂലമുണ്ടാകാവുന്ന നഷ്ടവും സ്വയം വഹിക്കണം. എന്നാല്‍ നിക്ഷേപകന്‍ സംശയ നിവാരണമോ മറ്റു സഹയങ്ങളോ ആവശ്യമായാല്‍ ബന്ധപ്പെടാന്‍ സ്ഥാപനങ്ങള്‍ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടാകും.

നിക്ഷേപം കൂട്ടി നികുതിഭാരം കുറയ്ക്കാം

ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു.

കേന്ദ്ര ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നല്‍കിയ ആഹ്ളാദത്തിലാകും ആദായ നികുതി ദായകര്‍ ഇപ്പോഴും. ആഹ്ളാദിക്കാനുണ്ടുതാനും. നികുതി ഒഴിവു പരിധി ഉയര്‍ത്തിയതുവഴിയും നികുതി സ്ളാബുകള്‍ പരിഷ്കരിച്ചതു വഴിയും സാധാരണ നികുതി ദായകര്‍ക്ക് ഏറെ ആശ്വാസം കേന്ദ്രബജറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ളതാണ്. 2007 08 സാമ്പത്തിക വര്‍ഷം പഴയ നിരക്കിലുള്ള നികുതിയാണ് നല്‍കേണ്ടത്. ഉയര്‍ന്ന നിരക്കിലുള്ള ഈ നികുതി നിരക്കുകളില്‍ കിഴിവു നേടാന്‍ നികുതി കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ നടത്തുകവഴി സാധിക്കും.

പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി(എന്‍എസ്സി), ലൈഫ് ഇന്‍ഷുറന്‍സ്, യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട്, ഇക്വിറ്റി ലിങ്ക്ട് സേവിങ്സ് സ്കീം (ഇഎല്‍എസ്എസ് മ്യൂച്വല്‍ഫണ്ട്), പോസ്റ്റ് ഓഫിസ് സേവിങ്സ്, മെഡിക്ളെയിം പോളിസി (ആരോഗ്യ ഇന്‍ഷുറന്‍സ്), നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ ബാങ്ക് നിക്ഷേപം, വൈദ്യുതിമേഖല ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രം (ഡിബഞ്ചര്‍), ഹഡ്കോ ഭവന നിര്‍മാണ ബോണ്ട്, നബാര്‍ഡ് റൂറല്‍ ബോണ്ട് തുടങ്ങിയ നിക്ഷേപങ്ങള്‍ നികുതി കിഴിവു നേടിത്തരുന്നവയാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപ പരിധിയുണ്ട്. മെഡിക്ളെയിം പോളിസി നിക്ഷേപവും ഭവന വായ്പകളില്‍ നല്‍കുന്ന പലിശയും ഈ പരിധിക്കു പുറത്താണ്.

ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഏതാനും ആഴ്ചകള്‍ കൂടിയേ മുന്നിലുള്ളൂ. മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങളേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി കിഴിവുകള്‍ക്കായി പരിഗണിക്കൂ. ഇത്തരം നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ ചേര്‍ത്ത് വേണ്ട രേഖകളും ഒപ്പം സമര്‍പ്പിച്ചാല്‍ നികുതി കിഴിവ് ലഭിക്കും. സ്രോതസില്‍ നികുതി കിഴിച്ച ശമ്പളക്കാര്‍ക്ക് പുതുതായി നടത്തിയ നിക്ഷേപങ്ങള്‍ വഴി റീഫണ്ട് നേടാനാകും. വിവിധ നിക്ഷേപ പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ.

1. ദേശീയ സമ്പാദ്യ പദ്ധതി (എന്‍എസ്സി): പോസ്റ്റ് ഓഫിസ് വഴി നടത്തുന്ന നിക്ഷേപം. ആറു വര്‍ഷമാണ് കാലാവധി. എട്ടു ശതമാനം കൂട്ടുപലിശ ലഭിക്കും.

2. പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റു ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവ വഴി ഇതില്‍ നിക്ഷേപിക്കാം. 15 വര്‍ഷ കാലാവധിയുള്ള ഇതിന് എട്ട് ശതമാനം കൂട്ടുപലിശ ലഭിക്കും. പിപിഎഫിന്റെ പലിശ നികുതി മുക്തമാണ്.

3. പെന്‍ഷന്‍ പദ്ധതി: വിവിധ ബാങ്കുകള്‍, യുടിഐ, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്ക്കും പെന്‍ഷന്‍ പദ്ധതികള്‍ ഉണ്ട.് പരമ്പരാഗത പെന്‍ഷന്‍ പദ്ധതികള്‍ക്കു പുറമേ ഏറെ ദൈര്‍ഘ്യമില്ലാത്ത നിക്ഷേപമെന്ന നിലയിലും പെന്‍ഷന്‍ പദ്ധതികള്‍ ഇപ്പോള്‍ രൂപമാറ്റം വന്നിട്ടുണ്ട്.

4. ലൈഫ് ഇന്‍ഷുറന്‍സ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയും മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയും പോളിസിയെടുക്കാം. പോളിസിയില്‍ നിന്നു തിരികെ കിട്ടുന്ന പണം നികുതി വിമുക്തമാണ്. ദീര്‍ഘകാല ബാധ്യതയാകാതെ ഒറ്റത്തവണത്തേക്കു പോലും നിക്ഷേപം നടത്താന്‍ ഇപ്പോള്‍ സൌകര്യമുണ്ട്.

5. യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ് സ്കീം (യുലിപ്): കൂടിയ വരുമാനം നേടാന്‍ ഓഹരി വിപണിയിലും മറ്റും നിക്ഷേപം നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി. വ്യക്തികളുടെ നിക്ഷേപ ലക്ഷ്യത്തിനും നഷ്ടം സഹിക്കാനുള്ള പ്രാപ്തിക്കുമനുസരിച്ച് ഓഹരി വിപണിയിലെ നിക്ഷേപ തോത് നിശ്ചയിക്കാവുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ എല്‍ഐസിയും ഇതര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു പുറമേ കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം നേടിത്തരുന്ന സമ്പാദ്യ പദ്ധതിയായും യുലിപുകള്‍ മാറിയിട്ടുണ്ട്. യുലിപിന് നിക്ഷേപത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കുന്ന കൂടിയ ഫീസ് നിരക്കുകള്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ തുടക്കത്തിലെ ഫീസ് ഒഴിവാക്കി പദ്ധതി അവസാനം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ഈടാക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്.

6. ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീം: നികുതി കിഴിവു ലഭിക്കുന്ന മ്യൂച്ച്വല്‍ഫണ്ട് പദ്ധതികള്‍. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനാല്‍ ഉയര്‍ന്ന വരുമാന സാധ്യത, ഒപ്പം കൂടുതല്‍ റിസ്കും. വരുമാനം നികുതി മുക്തം. മൂന്നു വര്‍ഷമാണ് കുറഞ്ഞ കാലാവധി. ഓഹരി വിപണിയില്‍ വന്‍ കയറ്റിറക്കങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ തവണകളായി നിക്ഷേപം നടത്തുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാനാണ് (എസ്ഐപി) ഉത്തമം.

7. ബാങ്ക് സ്ഥിര നിക്ഷേപം: നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതി 2006 മുതലാണ് ആരംഭിച്ചത്. നിലവില്‍ എട്ടു ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൌരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും.

8. പോസ്റ്റ് ഓഫിസ് നിക്ഷേപം: ചെറുകിട നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി അനുസരിച്ചു കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങളുടെ പട്ടികയില്‍ പുതുതായി രണ്ടു നിക്ഷേപങ്ങളെ കൂടി കഴിഞ്ഞമാസം ഉള്‍പ്പെടുത്തി. അഞ്ചു വര്‍ഷക്കാലത്തെ പോസ്റ്റ് ഓഫിസ് നിക്ഷേപവും (ഫൈവ് ഇയര്‍ പോസ്റ്റ് ഓഫിസ് ടൈം ഡിപ്പോസിറ്റ് അക്കൌണ്ട്) മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യ പദ്ധതി (സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം) യും ആണ് ഇവ.

9. മെഡിക്ളെയിം പോളിസി: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നടത്തുന്ന നിക്ഷേപം നികുതി കിഴിവു നേടിത്തരും. 15000 രൂപയാണ് പരിധി. മുതിര്‍ന്ന പൌരന്മാര്‍ക്ക് 20,000 രൂപ. നിക്ഷേപമായി കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്. സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള ഒരുലക്ഷം രൂപ പരിധിക്കു പുറത്താണ് മെഡിക്ളെയിം പരിഗണിക്കുന്നത്.

കിഴിവു നേടാന്‍ കുറുക്കുവഴി
നിക്ഷേപം നടത്തി നികുതി കിഴിവു നേടുന്നത് നേര്‍വഴി. ചില പഴുതുകളും ആനുകൂല്യങ്ങളും ചേരുംപടി ചേര്‍ത്താല്‍ പുതുതായി പണമിറക്കാതെതന്നെ നികുതി കിഴിവു നേടാനാകും. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളില്‍ നേരിട്ടു നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് (മ്യൂച്വല്‍ ഫണ്ട് വിതരണക്കാരെ ഒഴിവാക്കി) എന്‍ട്രി ലോഡ് അല്ലെങ്കില്‍ പ്രവേശന ചാര്‍ജ് സെബി അടുത്തയിടെ ഒഴിവാക്കിയതോടെയാണ് ഇത്തരമൊരു സാഹചര്യം ഒരുങ്ങിയത്.

മിക്ക മ്യുച്വല്‍ ഫണ്ട് സ്കീമുകളും 22.5% എന്‍ട്രി ലോഡ് ഈടാക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് എക്സിറ്റ് ലോഡുമില്ല. നികുതി കിഴിവ് ലഭിക്കുന്ന ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീമില്‍ (ഇഎല്‍എസ്എസ്) തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നവര്‍ക്കാണ് നേട്ടമുണ്ടാക്കാനാകുക. ഇഎല്‍എസ്എസില്‍ മൂന്നു വര്‍ഷമാണ് കുറഞ്ഞ നിക്ഷേപ കാലാവധി. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കുകയോ തുടരുകയോ ചെയ്യാം.

നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ക്കൂടി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ അതു പിന്‍വലിച്ച് മാര്‍ച്ച് 31ന് മുമ്പ് വീണ്ടും നിക്ഷേപിക്കുകയാണ് തന്ത്രം. നേരിട്ടു നിക്ഷേപം നടത്തുന്നതോടെ എന്‍ട്രി ലോഡ് ഒഴിവാകും. ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയായതിനാല്‍ നികുതി ബാധ്യതയുമില്ല. നടപ്പു വര്‍ഷത്തെ നികുതി കിഴിവിനായി നടത്തിയ നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുകയും ചെയ്യാം.

ഉദാഹരണത്തിന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരാള്‍ പ്രതിവര്‍ഷം 20,000 രൂപ വീതം ഇഎല്‍എസ്എസ് നിക്ഷേപം നടത്തിയെന്നു കരുതുക. നാലാം വര്‍ഷം അയാള്‍ ആദ്യ വര്‍ഷം നിക്ഷേപിച്ച 20,000 രൂപ കുറഞ്ഞ നിക്ഷേപ കാലാവധിയായ മൂന്നു വര്‍ഷം പിന്നിട്ടു. ഈ തുക മേല്‍പറഞ്ഞതു പ്രകാരം പിന്‍വലിച്ച ശേഷം വീണ്ടും നിക്ഷേപം നടത്തിയാല്‍ പണച്ചെലവില്ലാതെ നികുതി കിഴിവിന് അര്‍ഹത നേടാം. ഈ തുകയും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹമായ ഒരു ലക്ഷം രൂപ പരിധിയില്‍ നില്‍ക്കണമെന്നു മാത്രം. അതതു വര്‍ഷത്തെ വരുമാനത്തില്‍നിന്നു തന്നെയാകണം നിക്ഷേപം നടത്തേണ്ടത് എന്ന് മുമ്പ് നിബന്ധനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതില്ലാത്തിനാല്‍ ഇതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല.

നിക്ഷേപം പിന്‍വലിച്ചശേഷം അടുത്ത നിക്ഷേപം നടത്തുന്നതിനിടെയുള്ള കലയളവില്‍ (ഒരാഴ്ചയോളം) ഫണ്ടിന്റെ അറ്റ ആസ്തി മൂല്യ (എന്‍എവി) ത്തിലുണ്ടാകുന്ന വ്യതിയാനം മൂലം നിക്ഷേപകന് ചെറിയ ലാഭ/നഷ്ട സാധ്യത നിലനില്‍ക്കും. ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മറ്റേതെങ്കിലും ഫണ്ടിലേക്ക് തുക മാറ്റാനും ഈ അവസരം വിനിയോഗിക്കാം. കാലതാമസം ഒഴിവാക്കാന്‍, പണം പിന്‍വലിക്കാതെ അതേ ഫണ്ടിന്റെ ലിക്വിഡ് ഫണ്ടിലേക്ക് പണം മാറ്റിയ ശേഷം (സ്വിച്ച്) തിരികെ സ്വിച്ച് ചെയ്യാം. എന്നാല്‍ ഈ സ്വിച്ചിങ് റിഡംഷ (പിന്‍വലിയ്ക്കല്‍) നായി പരിഗണിച്ച് നാമമാത്ര നികുതി ഈടാക്കുമെങ്കിലും അതേ ദിവസത്തെ എന്‍എവിയില്‍ത്തന്നെ കൈമാറ്റം നടക്കും.

ആരോഗ്യ സുരക്ഷ, ഒപ്പം നിക്ഷേപ വളര്‍ച്ച
ആരാഗ്യം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അതിന് വലുപ്പച്ചെറുപ്പമില്ല, ആണ്‍ പെണ്‍ ഭേദമില്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവുമില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നതും ആരോഗ്യം തന്നെയാണ്. പരിസ്ഥിതി മലിനീകരണം കാരണം ശ്വസിക്കുന്ന വായുവിനെയോ കീടനാശിനി പ്രയോഗവും മറ്റും മൂലം കഴിക്കുന്ന ഭക്ഷണത്തെയോ വിശ്വസിക്കാനാകാത്ത അവസ്ഥ. ഇതിനു പുറമെ ജീവിത ശൈലിയിലെ സങ്കീര്‍ണതകള്‍ മൂലമുള്ള ആരോഗ്യ ഭീഷണികള്‍ വേറെ.

രോഗപ്രതിരോധശേഷി കുറഞ്ഞതോടെ രോഗങ്ങളുടെ ആക്രമണവും അതിരൂക്ഷമായിരിക്കുന്നു. ചികില്‍സാ ചെലവും കുതിച്ചുയര്‍ന്നതോടെ ആരോഗ്യ സുരക്ഷ മുമ്പെന്നത്തെക്കാളും പ്രാധാന്യം നേടിയിരിക്കുന്നു എന്നു ചുരുക്കം.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സു (മെഡി ക്ളെയിം) കള്‍ക്ക് പ്രാധാന്യമേറുന്നത്. ക്ളെയിം ഇല്ലാത്തപക്ഷം വര്‍ഷംതോറും അടയ്ക്കുന്ന മെഡിക്ളെയിം പോളിസി പ്രീമിയം തുക തിരിച്ചു കിട്ടില്ലെന്നത് ആരോഗ്യ സുരക്ഷാ പദ്ധതികളെ ഭൂരിപക്ഷത്തിനും അനഭിമതമാക്കുന്നു.

എന്നാല്‍ നിക്ഷേപമായും ആരോഗ്യ സുരക്ഷാ പദ്ധതിയായും പ്രവര്‍ത്തിക്കുന്ന മെഡിക്ളെയിം പോളിസികള്‍ അടുത്തയിടെ രംഗത്തുവന്നത് നിക്ഷേപകര്‍ക്ക് അനുഗ്രഹമാണ്. ചികില്‍സാ ചെലവുകള്‍ക്ക് പണം ലഭ്യമാക്കുന്നതിനൊപ്പം പ്രീമിയം തുകയുടെ ഒരു പങ്ക് നിക്ഷേപമായി പ്രവര്‍ത്തിച്ച് വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഹെല്‍ത്ത് പ്ളസ്, റിലയന്‍സ് ഇന്‍ഷുറന്‍സിന്റെ വെല്‍ത്ത്+ ഹെല്‍ത്ത്, ടാറ്റാ എഐജിയുടെ ഹെല്‍ത്ത് ഇന്‍വെസ്റ്റര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഇരട്ട മുഖമുള്ള മെഡിക്ളെയിം പദ്ധതികളാണ്. മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈകാതെ ഇത്തരം സ്കീമുകള്‍ അവതരിപ്പിക്കുമെന്നു കരുതുന്നു.

ഇവയിലെ നിക്ഷേപത്തിന് ആദായനികുതി നിയമം 80 ഡി വകുപ്പനുസരിച്ച് പരമാവധി 15,000 രൂപവരെ ഇളവ് ലഭിക്കും. ഹെല്‍ത്ത് പ്ളസ് പ്രീമിയം തുകയുടെ പകുതിവരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. ആശുപത്രി ചെലവിനുള്ള ധനസഹായം, സുപ്രധാന ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള ധനസഹായം എന്നിങ്ങനെ രണ്ടു വിധത്തിലുള്ള സംരക്ഷണം ഒരു പോളിസിയില്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.
18 മുതല്‍ 55 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. മൂന്നു മാസംമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കും സംരക്ഷണം ലഭ്യമാണ്. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് 65 വയസുവരെയാണ് സംരക്ഷണം ലഭിക്കുക.

ആശുപത്രിച്ചെലവിനുള്ള സാമ്പത്തിക സഹായത്തിന്റെ വിഭാഗത്തില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാളോ കുടുംബാംഗങ്ങളോ അപകടം, അസുഖം എന്നിവ കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ദിവസേന ആനുകൂല്യം ലഭിക്കും. ഗാര്‍ഹിക ചികിത്സാ ധനസഹായ പദ്ധതിയും ഉണ്ട്. ഗാര്‍ഹിക ചികിത്സാ ചെലവിനു തുല്യമായ തുക പോളിസിയുടെ ഫണ്ടില്‍നിന്ന് ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് പിന്‍വലിക്കാം.

ഒരു വര്‍ഷം പരമാവധി രണ്ടു തവണയായി യൂണിറ്റുകളുടെ ഫണ്ട് മൂല്യത്തിന്റെ 50% ഇങ്ങനെ പിന്‍വലിക്കാം. കുറഞ്ഞ പ്രീമിയം തുക 5000 രൂപ. പോളിസിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ യൂണിറ്റുകളുടെ ഫണ്ട് മൂല്യം പോളിസിയുടമയ്ക്ക് നല്‍കും.

വെല്‍ത്ത്+ ഹെല്‍ത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപം നൂറു ശതമാനം വരെയാകാം. ഇന്‍ഷുറന്‍സ് കാലവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഫണ്ടിന്റെ മൂല്യമാണ് മടക്കി ലഭിക്കുക. പ്രീമിയം അടച്ചുതുടങ്ങി അഞ്ചു വര്‍ഷത്തിനു ശേഷം മുതല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നു വര്‍ഷം മുമ്പു വരെ പല തവണകളായി അടച്ച തുകയുടെ 95 % തുക പിന്‍വലിക്കാം.

കുടുംബാംഗങ്ങള്‍ക്കു പരിരക്ഷ ലഭിക്കും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ഏഴു ഫണ്ട് ഓപ്ഷനുകളിലായി ലഭ്യമാണ്. 10,000 രൂപ മുതല്‍ 12,000 രൂപവരെയാണ് വാര്‍ഷിക പ്രീമിയം. പരിരക്ഷ കൂട്ടാന്‍ ഇടയ്ക്കിടെ അധിക നിക്ഷേപം (ടോപ് അപ്) നടത്താനും സാധിക്കും. കുറഞ്ഞ ടോപ് അപ് തുക 2500 രൂപ.

ടാറ്റായാകട്ടെ ക്ളെയിം ഇല്ലാത്ത പക്ഷം അടച്ച പ്രീമിയം തുക മുഴുവന്‍ മടക്കിത്തരും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ക്രിട്ടിക്കല്‍ ഇല്‍നസ് കണ്ടെത്തുന്ന ഘട്ടത്തില്‍ ഉടന്‍ നിശ്ചിത തുക ലഭിക്കും. ഈ അസുഖങ്ങളുടെ പേരില്‍ ആദ്യ ശസ്ത്രക്രിയ നടത്തുമ്പോളും ഇത്തരത്തില്‍ തുക ലഭിക്കും. സാധാരണ മെഡിക്ളെയിം പോളിസികളെ അപേക്ഷിച്ച് ഇത്തരം സ്കീമുകളില്‍ പ്രീമിയം തുക കൂടുതലായിരിക്കും.



നിക്ഷേപം കൂട്ടി നികുതിഭാരം കുറയ്ക്കാം

ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു.

കേന്ദ്ര ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നല്‍കിയ ആഹ്ളാദത്തിലാകും ആദായ നികുതി ദായകര്‍ ഇപ്പോഴും. ആഹ്ളാദിക്കാനുണ്ടുതാനും. നികുതി ഒഴിവു പരിധി ഉയര്‍ത്തിയതുവഴിയും നികുതി സ്ളാബുകള്‍ പരിഷ്കരിച്ചതു വഴിയും സാധാരണ നികുതി ദായകര്‍ക്ക് ഏറെ ആശ്വാസം കേന്ദ്രബജറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ളതാണ്. 2007 08 സാമ്പത്തിക വര്‍ഷം പഴയ നിരക്കിലുള്ള നികുതിയാണ് നല്‍കേണ്ടത്. ഉയര്‍ന്ന നിരക്കിലുള്ള ഈ നികുതി നിരക്കുകളില്‍ കിഴിവു നേടാന്‍ നികുതി കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ നടത്തുകവഴി സാധിക്കും.

പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി(എന്‍എസ്സി), ലൈഫ് ഇന്‍ഷുറന്‍സ്, യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട്, ഇക്വിറ്റി ലിങ്ക്ട് സേവിങ്സ് സ്കീം (ഇഎല്‍എസ്എസ് മ്യൂച്വല്‍ഫണ്ട്), പോസ്റ്റ് ഓഫിസ് സേവിങ്സ്, മെഡിക്ളെയിം പോളിസി (ആരോഗ്യ ഇന്‍ഷുറന്‍സ്), നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ ബാങ്ക് നിക്ഷേപം, വൈദ്യുതിമേഖല ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രം (ഡിബഞ്ചര്‍), ഹഡ്കോ ഭവന നിര്‍മാണ ബോണ്ട്, നബാര്‍ഡ് റൂറല്‍ ബോണ്ട് തുടങ്ങിയ നിക്ഷേപങ്ങള്‍ നികുതി കിഴിവു നേടിത്തരുന്നവയാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപ പരിധിയുണ്ട്. മെഡിക്ളെയിം പോളിസി നിക്ഷേപവും ഭവന വായ്പകളില്‍ നല്‍കുന്ന പലിശയും ഈ പരിധിക്കു പുറത്താണ്.

ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഏതാനും ആഴ്ചകള്‍ കൂടിയേ മുന്നിലുള്ളൂ. മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങളേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി കിഴിവുകള്‍ക്കായി പരിഗണിക്കൂ. ഇത്തരം നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ ചേര്‍ത്ത് വേണ്ട രേഖകളും ഒപ്പം സമര്‍പ്പിച്ചാല്‍ നികുതി കിഴിവ് ലഭിക്കും. സ്രോതസില്‍ നികുതി കിഴിച്ച ശമ്പളക്കാര്‍ക്ക് പുതുതായി നടത്തിയ നിക്ഷേപങ്ങള്‍ വഴി റീഫണ്ട് നേടാനാകും. വിവിധ നിക്ഷേപ പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ.

1. ദേശീയ സമ്പാദ്യ പദ്ധതി (എന്‍എസ്സി): പോസ്റ്റ് ഓഫിസ് വഴി നടത്തുന്ന നിക്ഷേപം. ആറു വര്‍ഷമാണ് കാലാവധി. എട്ടു ശതമാനം കൂട്ടുപലിശ ലഭിക്കും.

2. പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റു ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവ വഴി ഇതില്‍ നിക്ഷേപിക്കാം. 15 വര്‍ഷ കാലാവധിയുള്ള ഇതിന് എട്ട് ശതമാനം കൂട്ടുപലിശ ലഭിക്കും. പിപിഎഫിന്റെ പലിശ നികുതി മുക്തമാണ്.

3. പെന്‍ഷന്‍ പദ്ധതി: വിവിധ ബാങ്കുകള്‍, യുടിഐ, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്ക്കും പെന്‍ഷന്‍ പദ്ധതികള്‍ ഉണ്ട.് പരമ്പരാഗത പെന്‍ഷന്‍ പദ്ധതികള്‍ക്കു പുറമേ ഏറെ ദൈര്‍ഘ്യമില്ലാത്ത നിക്ഷേപമെന്ന നിലയിലും പെന്‍ഷന്‍ പദ്ധതികള്‍ ഇപ്പോള്‍ രൂപമാറ്റം വന്നിട്ടുണ്ട്.

4. ലൈഫ് ഇന്‍ഷുറന്‍സ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയും മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയും പോളിസിയെടുക്കാം. പോളിസിയില്‍ നിന്നു തിരികെ കിട്ടുന്ന പണം നികുതി വിമുക്തമാണ്. ദീര്‍ഘകാല ബാധ്യതയാകാതെ ഒറ്റത്തവണത്തേക്കു പോലും നിക്ഷേപം നടത്താന്‍ ഇപ്പോള്‍ സൌകര്യമുണ്ട്.

5. യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ് സ്കീം (യുലിപ്): കൂടിയ വരുമാനം നേടാന്‍ ഓഹരി വിപണിയിലും മറ്റും നിക്ഷേപം നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി. വ്യക്തികളുടെ നിക്ഷേപ ലക്ഷ്യത്തിനും നഷ്ടം സഹിക്കാനുള്ള പ്രാപ്തിക്കുമനുസരിച്ച് ഓഹരി വിപണിയിലെ നിക്ഷേപ തോത് നിശ്ചയിക്കാവുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ എല്‍ഐസിയും ഇതര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു പുറമേ കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം നേടിത്തരുന്ന സമ്പാദ്യ പദ്ധതിയായും യുലിപുകള്‍ മാറിയിട്ടുണ്ട്. യുലിപിന് നിക്ഷേപത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കുന്ന കൂടിയ ഫീസ് നിരക്കുകള്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ തുടക്കത്തിലെ ഫീസ് ഒഴിവാക്കി പദ്ധതി അവസാനം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ഈടാക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്.

6. ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീം: നികുതി കിഴിവു ലഭിക്കുന്ന മ്യൂച്ച്വല്‍ഫണ്ട് പദ്ധതികള്‍. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനാല്‍ ഉയര്‍ന്ന വരുമാന സാധ്യത, ഒപ്പം കൂടുതല്‍ റിസ്കും. വരുമാനം നികുതി മുക്തം. മൂന്നു വര്‍ഷമാണ് കുറഞ്ഞ കാലാവധി. ഓഹരി വിപണിയില്‍ വന്‍ കയറ്റിറക്കങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ തവണകളായി നിക്ഷേപം നടത്തുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാനാണ് (എസ്ഐപി) ഉത്തമം.

7. ബാങ്ക് സ്ഥിര നിക്ഷേപം: നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതി 2006 മുതലാണ് ആരംഭിച്ചത്. നിലവില്‍ എട്ടു ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൌരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും.

8. പോസ്റ്റ് ഓഫിസ് നിക്ഷേപം: ചെറുകിട നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി അനുസരിച്ചു കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങളുടെ പട്ടികയില്‍ പുതുതായി രണ്ടു നിക്ഷേപങ്ങളെ കൂടി കഴിഞ്ഞമാസം ഉള്‍പ്പെടുത്തി. അഞ്ചു വര്‍ഷക്കാലത്തെ പോസ്റ്റ് ഓഫിസ് നിക്ഷേപവും (ഫൈവ് ഇയര്‍ പോസ്റ്റ് ഓഫിസ് ടൈം ഡിപ്പോസിറ്റ് അക്കൌണ്ട്) മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യ പദ്ധതി (സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം) യും ആണ് ഇവ.

9. മെഡിക്ളെയിം പോളിസി: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നടത്തുന്ന നിക്ഷേപം നികുതി കിഴിവു നേടിത്തരും. 15000 രൂപയാണ് പരിധി. മുതിര്‍ന്ന പൌരന്മാര്‍ക്ക് 20,000 രൂപ. നിക്ഷേപമായി കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്. സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള ഒരുലക്ഷം രൂപ പരിധിക്കു പുറത്താണ് മെഡിക്ളെയിം പരിഗണിക്കുന്നത്.

കിഴിവു നേടാന്‍ കുറുക്കുവഴി
നിക്ഷേപം നടത്തി നികുതി കിഴിവു നേടുന്നത് നേര്‍വഴി. ചില പഴുതുകളും ആനുകൂല്യങ്ങളും ചേരുംപടി ചേര്‍ത്താല്‍ പുതുതായി പണമിറക്കാതെതന്നെ നികുതി കിഴിവു നേടാനാകും. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളില്‍ നേരിട്ടു നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് (മ്യൂച്വല്‍ ഫണ്ട് വിതരണക്കാരെ ഒഴിവാക്കി) എന്‍ട്രി ലോഡ് അല്ലെങ്കില്‍ പ്രവേശന ചാര്‍ജ് സെബി അടുത്തയിടെ ഒഴിവാക്കിയതോടെയാണ് ഇത്തരമൊരു സാഹചര്യം ഒരുങ്ങിയത്.

മിക്ക മ്യുച്വല്‍ ഫണ്ട് സ്കീമുകളും 22.5% എന്‍ട്രി ലോഡ് ഈടാക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് എക്സിറ്റ് ലോഡുമില്ല. നികുതി കിഴിവ് ലഭിക്കുന്ന ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീമില്‍ (ഇഎല്‍എസ്എസ്) തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നവര്‍ക്കാണ് നേട്ടമുണ്ടാക്കാനാകുക. ഇഎല്‍എസ്എസില്‍ മൂന്നു വര്‍ഷമാണ് കുറഞ്ഞ നിക്ഷേപ കാലാവധി. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കുകയോ തുടരുകയോ ചെയ്യാം.

നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ക്കൂടി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ അതു പിന്‍വലിച്ച് മാര്‍ച്ച് 31ന് മുമ്പ് വീണ്ടും നിക്ഷേപിക്കുകയാണ് തന്ത്രം. നേരിട്ടു നിക്ഷേപം നടത്തുന്നതോടെ എന്‍ട്രി ലോഡ് ഒഴിവാകും. ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയായതിനാല്‍ നികുതി ബാധ്യതയുമില്ല. നടപ്പു വര്‍ഷത്തെ നികുതി കിഴിവിനായി നടത്തിയ നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുകയും ചെയ്യാം.

ഉദാഹരണത്തിന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരാള്‍ പ്രതിവര്‍ഷം 20,000 രൂപ വീതം ഇഎല്‍എസ്എസ് നിക്ഷേപം നടത്തിയെന്നു കരുതുക. നാലാം വര്‍ഷം അയാള്‍ ആദ്യ വര്‍ഷം നിക്ഷേപിച്ച 20,000 രൂപ കുറഞ്ഞ നിക്ഷേപ കാലാവധിയായ മൂന്നു വര്‍ഷം പിന്നിട്ടു. ഈ തുക മേല്‍പറഞ്ഞതു പ്രകാരം പിന്‍വലിച്ച ശേഷം വീണ്ടും നിക്ഷേപം നടത്തിയാല്‍ പണച്ചെലവില്ലാതെ നികുതി കിഴിവിന് അര്‍ഹത നേടാം. ഈ തുകയും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹമായ ഒരു ലക്ഷം രൂപ പരിധിയില്‍ നില്‍ക്കണമെന്നു മാത്രം. അതതു വര്‍ഷത്തെ വരുമാനത്തില്‍നിന്നു തന്നെയാകണം നിക്ഷേപം നടത്തേണ്ടത് എന്ന് മുമ്പ് നിബന്ധനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതില്ലാത്തിനാല്‍ ഇതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല.

നിക്ഷേപം പിന്‍വലിച്ചശേഷം അടുത്ത നിക്ഷേപം നടത്തുന്നതിനിടെയുള്ള കലയളവില്‍ (ഒരാഴ്ചയോളം) ഫണ്ടിന്റെ അറ്റ ആസ്തി മൂല്യ (എന്‍എവി) ത്തിലുണ്ടാകുന്ന വ്യതിയാനം മൂലം നിക്ഷേപകന് ചെറിയ ലാഭ/നഷ്ട സാധ്യത നിലനില്‍ക്കും. ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മറ്റേതെങ്കിലും ഫണ്ടിലേക്ക് തുക മാറ്റാനും ഈ അവസരം വിനിയോഗിക്കാം. കാലതാമസം ഒഴിവാക്കാന്‍, പണം പിന്‍വലിക്കാതെ അതേ ഫണ്ടിന്റെ ലിക്വിഡ് ഫണ്ടിലേക്ക് പണം മാറ്റിയ ശേഷം (സ്വിച്ച്) തിരികെ സ്വിച്ച് ചെയ്യാം. എന്നാല്‍ ഈ സ്വിച്ചിങ് റിഡംഷ (പിന്‍വലിയ്ക്കല്‍) നായി പരിഗണിച്ച് നാമമാത്ര നികുതി ഈടാക്കുമെങ്കിലും അതേ ദിവസത്തെ എന്‍എവിയില്‍ത്തന്നെ കൈമാറ്റം നടക്കും.

ആരോഗ്യ സുരക്ഷ, ഒപ്പം നിക്ഷേപ വളര്‍ച്ച
ആരാഗ്യം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അതിന് വലുപ്പച്ചെറുപ്പമില്ല, ആണ്‍ പെണ്‍ ഭേദമില്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവുമില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നതും ആരോഗ്യം തന്നെയാണ്. പരിസ്ഥിതി മലിനീകരണം കാരണം ശ്വസിക്കുന്ന വായുവിനെയോ കീടനാശിനി പ്രയോഗവും മറ്റും മൂലം കഴിക്കുന്ന ഭക്ഷണത്തെയോ വിശ്വസിക്കാനാകാത്ത അവസ്ഥ. ഇതിനു പുറമെ ജീവിത ശൈലിയിലെ സങ്കീര്‍ണതകള്‍ മൂലമുള്ള ആരോഗ്യ ഭീഷണികള്‍ വേറെ.

രോഗപ്രതിരോധശേഷി കുറഞ്ഞതോടെ രോഗങ്ങളുടെ ആക്രമണവും അതിരൂക്ഷമായിരിക്കുന്നു. ചികില്‍സാ ചെലവും കുതിച്ചുയര്‍ന്നതോടെ ആരോഗ്യ സുരക്ഷ മുമ്പെന്നത്തെക്കാളും പ്രാധാന്യം നേടിയിരിക്കുന്നു എന്നു ചുരുക്കം.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സു (മെഡി ക്ളെയിം) കള്‍ക്ക് പ്രാധാന്യമേറുന്നത്. ക്ളെയിം ഇല്ലാത്തപക്ഷം വര്‍ഷംതോറും അടയ്ക്കുന്ന മെഡിക്ളെയിം പോളിസി പ്രീമിയം തുക തിരിച്ചു കിട്ടില്ലെന്നത് ആരോഗ്യ സുരക്ഷാ പദ്ധതികളെ ഭൂരിപക്ഷത്തിനും അനഭിമതമാക്കുന്നു.

എന്നാല്‍ നിക്ഷേപമായും ആരോഗ്യ സുരക്ഷാ പദ്ധതിയായും പ്രവര്‍ത്തിക്കുന്ന മെഡിക്ളെയിം പോളിസികള്‍ അടുത്തയിടെ രംഗത്തുവന്നത് നിക്ഷേപകര്‍ക്ക് അനുഗ്രഹമാണ്. ചികില്‍സാ ചെലവുകള്‍ക്ക് പണം ലഭ്യമാക്കുന്നതിനൊപ്പം പ്രീമിയം തുകയുടെ ഒരു പങ്ക് നിക്ഷേപമായി പ്രവര്‍ത്തിച്ച് വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഹെല്‍ത്ത് പ്ളസ്, റിലയന്‍സ് ഇന്‍ഷുറന്‍സിന്റെ വെല്‍ത്ത്+ ഹെല്‍ത്ത്, ടാറ്റാ എഐജിയുടെ ഹെല്‍ത്ത് ഇന്‍വെസ്റ്റര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഇരട്ട മുഖമുള്ള മെഡിക്ളെയിം പദ്ധതികളാണ്. മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈകാതെ ഇത്തരം സ്കീമുകള്‍ അവതരിപ്പിക്കുമെന്നു കരുതുന്നു.

ഇവയിലെ നിക്ഷേപത്തിന് ആദായനികുതി നിയമം 80 ഡി വകുപ്പനുസരിച്ച് പരമാവധി 15,000 രൂപവരെ ഇളവ് ലഭിക്കും. ഹെല്‍ത്ത് പ്ളസ് പ്രീമിയം തുകയുടെ പകുതിവരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. ആശുപത്രി ചെലവിനുള്ള ധനസഹായം, സുപ്രധാന ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള ധനസഹായം എന്നിങ്ങനെ രണ്ടു വിധത്തിലുള്ള സംരക്ഷണം ഒരു പോളിസിയില്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.
18 മുതല്‍ 55 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. മൂന്നു മാസംമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കും സംരക്ഷണം ലഭ്യമാണ്. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് 65 വയസുവരെയാണ് സംരക്ഷണം ലഭിക്കുക.

ആശുപത്രിച്ചെലവിനുള്ള സാമ്പത്തിക സഹായത്തിന്റെ വിഭാഗത്തില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാളോ കുടുംബാംഗങ്ങളോ അപകടം, അസുഖം എന്നിവ കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ദിവസേന ആനുകൂല്യം ലഭിക്കും. ഗാര്‍ഹിക ചികിത്സാ ധനസഹായ പദ്ധതിയും ഉണ്ട്. ഗാര്‍ഹിക ചികിത്സാ ചെലവിനു തുല്യമായ തുക പോളിസിയുടെ ഫണ്ടില്‍നിന്ന് ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് പിന്‍വലിക്കാം.

ഒരു വര്‍ഷം പരമാവധി രണ്ടു തവണയായി യൂണിറ്റുകളുടെ ഫണ്ട് മൂല്യത്തിന്റെ 50% ഇങ്ങനെ പിന്‍വലിക്കാം. കുറഞ്ഞ പ്രീമിയം തുക 5000 രൂപ. പോളിസിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ യൂണിറ്റുകളുടെ ഫണ്ട് മൂല്യം പോളിസിയുടമയ്ക്ക് നല്‍കും.

വെല്‍ത്ത്+ ഹെല്‍ത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപം നൂറു ശതമാനം വരെയാകാം. ഇന്‍ഷുറന്‍സ് കാലവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഫണ്ടിന്റെ മൂല്യമാണ് മടക്കി ലഭിക്കുക. പ്രീമിയം അടച്ചുതുടങ്ങി അഞ്ചു വര്‍ഷത്തിനു ശേഷം മുതല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നു വര്‍ഷം മുമ്പു വരെ പല തവണകളായി അടച്ച തുകയുടെ 95 % തുക പിന്‍വലിക്കാം.

കുടുംബാംഗങ്ങള്‍ക്കു പരിരക്ഷ ലഭിക്കും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ഏഴു ഫണ്ട് ഓപ്ഷനുകളിലായി ലഭ്യമാണ്. 10,000 രൂപ മുതല്‍ 12,000 രൂപവരെയാണ് വാര്‍ഷിക പ്രീമിയം. പരിരക്ഷ കൂട്ടാന്‍ ഇടയ്ക്കിടെ അധിക നിക്ഷേപം (ടോപ് അപ്) നടത്താനും സാധിക്കും. കുറഞ്ഞ ടോപ് അപ് തുക 2500 രൂപ.

ടാറ്റായാകട്ടെ ക്ളെയിം ഇല്ലാത്ത പക്ഷം അടച്ച പ്രീമിയം തുക മുഴുവന്‍ മടക്കിത്തരും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ക്രിട്ടിക്കല്‍ ഇല്‍നസ് കണ്ടെത്തുന്ന ഘട്ടത്തില്‍ ഉടന്‍ നിശ്ചിത തുക ലഭിക്കും. ഈ അസുഖങ്ങളുടെ പേരില്‍ ആദ്യ ശസ്ത്രക്രിയ നടത്തുമ്പോളും ഇത്തരത്തില്‍ തുക ലഭിക്കും. സാധാരണ മെഡിക്ളെയിം പോളിസികളെ അപേക്ഷിച്ച് ഇത്തരം സ്കീമുകളില്‍ പ്രീമിയം തുക കൂടുതലായിരിക്കും.



നിക്ഷേപകന് ഷോക്ക് ട്രീറ്റ്മെന്റ്

ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു .

വീടിന്റെ മുകള്‍നില പണിയാന്‍ പണത്തിനായി ഡിസംബര്‍ അവസാനം കയ്യിലിരുന്ന ഓഹരി ഒന്നൊഴിയാതെ വിറ്റപ്പോള്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വര്‍ഗീസിന് അല്‍പം സങ്കടം വരാതിരുന്നില്ല. ദേനാ ബാങ്ക്, അലഹാബാദ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് എന്നിവയടക്കം മൂന്നു ലക്ഷം രൂപയ്ക്കു വാങ്ങിയ ഓഹരികള്‍ വിറ്റപ്പോള്‍ 90,000 രൂപ ലാഭം കിട്ടി. ഏതാനും ആഴ്ചകള്‍ക്കു ശേഷം ഓഹരി വിപണി തകര്‍ന്നടിഞ്ഞതു കണ്ട് ദീര്‍ഘനിശ്വാസമുതിര്‍ക്കുകയാണ് അദ്ദേഹം.

മുംബൈയില്‍ ജോലിചെയ്യുന്ന ശ്രീധരന്‍ കഴിഞ്ഞ മാസം മധ്യത്തില്‍ കോഴിക്കോട്ടെ തറവാട്ടു വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീമമായ തകര്‍ച്ചയുണ്ടായത്. എല്‍ ആന്‍ഡ് ടി, പുഞ്ച് ലോയിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങി എട്ടോളം മുന്‍നിര ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ശ്രീധരന് ഒരു കുലുക്കവുമില്ല. തല്‍ക്കാലം കണക്കു പുസ്തകത്തിലുണ്ടായ നഷ്ടം ദീര്‍ഘകാല നിക്ഷേപകനായ അദ്ദേഹം പരിഗണിക്കുന്നേയില്ല.

ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏതാനും ആഴ്ചമുമ്പുണ്ടായ കനത്ത തകര്‍ച്ചയില്‍ ചുവടു തെറ്റാത്തവര്‍ മുകളില്‍ പറഞ്ഞ രണ്ടു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം. അദ്യത്തെ കൂട്ടര്‍ക്കു ഭാഗ്യം തുണയായെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ ഓഹരിവിപണിയില്‍ നോട്ടിരട്ടിപ്പിനെത്തിയവരല്ലെന്നതാണ് രക്ഷയായത്. എന്നാല്‍ ഈ രണ്ടു വിഭാഗത്തിലും പെട്ടവര്‍ നിക്ഷേപകരില്‍ ഒരു ശതമാനം പോലും വരില്ലെന്നാണ് സൂചന.

മൂന്നൂ വര്‍ഷത്തിലേറെ നീണ്ട ബുള്‍ തരംഗത്തില്‍ ഓഹരിവിപണിയില്‍നിന്നു കൊയ്ത ലാഭം മുഴുവന്‍ നഷ്ടപ്പെടുത്തിയവരാണ് ഭൂരിഭാഗവും. കാരണം കരുതലുള്ള നിക്ഷേപകനു പോലും പിടികൊടുക്കാതെ രണ്ടോ മൂന്നോ വ്യാപാര ദിനംകൊണ്ടാണ് വിപണി തകര്‍ന്നടിഞ്ഞത്. ഇരുട്ടി വെളുത്തപ്പോള്‍ ഓഹരി വിപണിയിലുണ്ടായിരുന്ന ആവേശം എങ്ങോ പോയ്മറഞ്ഞു. തിരക്കുകൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന കോഴിക്കോട്ടെ ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളില്‍ ആളൊഴിഞ്ഞു.

അടിസ്ഥാന ഘടകങ്ങള്‍ (ആഗോള വിപണി നീക്കങ്ങള്‍ അടക്കം) ശ്രദ്ധിച്ച് ലാഭക്കൊതി നിയന്ത്രിക്കണമെന്ന ഓഹരി വിപണിയുടെ അടിസ്ഥാന പാഠം ഉള്‍ക്കൊള്ളാത്ത നിക്ഷേപകന് വീണ്ടും ശിക്ഷ. വിദേശ നിക്ഷേപമടക്കം ശതകോടികള്‍ വന്ന് ഓഹരിവിലകള്‍ അചിന്ത്യമായ തലങ്ങളിലേക്ക് ഉയര്‍ത്തിയപ്പോള്‍ ഓടിക്കൂടിയ ചെറുകിട നിക്ഷേപകരെല്ലാം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കരകയറാന്‍ കഴിയാത്ത നഷ്ടക്കയത്തിലായി.

നിക്ഷേപകര്‍ക്കു പ്രിയപ്പെട്ട റിയല്‍ എസ്റ്റേറ്റ്, പവര്‍, പെട്രോളിയം വിഭാഗങ്ങളിലെ ഓഹരികള്‍ കൂപ്പുകുത്തി. കനത്ത ഊഹക്കച്ചവടത്തില്‍ പലമടങ്ങ് വിലകയറിയ ഓഹരികള്‍ക്ക് നേട്ടത്തില്‍ ഭൂരിഭാഗവും മണിക്കൂറുകള്‍കൊണ്ട് നഷ്ടമായി.

വിപണിയിലുണ്ടായ 1215 ശതമാനം ഇടിവ് തടയില്ലാത്ത മുന്നേറ്റത്തില്‍ അടിസ്ഥാന പാഠങ്ങള്‍ മറന്നവര്‍ക്കുള്ള ഷോക്ക് ട്രീറ്റ്മെന്റായി. ഇന്ത്യന്‍ ഓഹരി വിപണിയുടെ അവസാനമല്ല പകരം പഴയ പാഠങ്ങള്‍ ഓര്‍മിച്ചെടുക്കാനും യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവരാനുമുള്ള അവസരമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിലകള്‍ കുത്തനെ ഉയര്‍ന്ന വിപണിയില്‍ കൈവിട്ടു നിക്ഷേപിക്കുന്നതിന്റെ റിസ്ക് തന്നെ മുഖ്യ പാഠം.

ചെറുകിട നിക്ഷേപകരും പുതുതായി ഓഹരി നിക്ഷേപത്തിനെത്തുന്നവരുമാണ് ഇതു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണ് ഇവര്‍ക്ക് അനുയോജ്യം. അതും ചെറിയ മാസത്തവണകളായുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാന്‍ (എസ്ഐപി). മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നു മാത്രമല്ല റിസ്ക് എത്രയോ കുറവ്.

പോക്കറ്റ് അറിഞ്ഞുള്ള നിക്ഷേപമാണ് മറ്റൊന്ന്. കടമെടുത്തും വിത്തുകുത്തിയും നിക്ഷേപിക്കാവുന്ന ഇടമല്ല ഓഹരി വിപണി. പ്രത്യേകിച്ച് അമേരിക്കന്‍ സാമ്പദ്വ്യവസ്ഥയുടെ തളര്‍ച്ചയില്‍ ആഗോള സാമ്പത്തികരംഗം ആടിയുലഞ്ഞു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍.

ഇത്തവണത്തെ ഇടിവില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത് കുറഞ്ഞ മാര്‍ജിനില്‍ വന്‍തോതില്‍ ഓഹരികള്‍ കൈവശംവയ്ക്കാന്‍ സാധിക്കുന്ന ഓഹരി അവധി വിപണിയില്‍ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) കൈവിട്ടു കളിച്ചവര്‍ക്കാണ്. നിമിഷങ്ങള്‍കൊണ്ട് ഓഹരി സൂചികകള്‍ കൂപ്പുകുത്തിയപ്പോള്‍ ഇവരുടെ നഷ്ടം അതിഭീമമായി. കോഴിക്കോട്ടും ഇങ്ങനെ ലക്ഷങ്ങള്‍ നഷ്ടം നേരിട്ടവര്‍ അനവധി.

ആവശ്യത്തിനു മാര്‍ജിനില്ലാതെ ഓഹരി കൈവശംവച്ചവരുടെയും കനത്ത നഷടം നേരിട്ടതുമൂലം പണം അടയ്ക്കാന്‍ കഴിയാത്തവരുടെയും ഓഹരികള്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍തന്നെ വില്‍ക്കുകയുണ്ടായെന്ന് കോഴിക്കോട്ടെ പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങള്‍ സൂചിപ്പിച്ചു (വാങ്ങിയ ഓഹരിക്കു വേണ്ട പണം അക്കൌണ്ടില്‍ എത്തുംവരെ സ്ഥാപനത്തിന്റെ പൊതു അക്കൌണ്ടിലാവും ഇവ ഉണ്ടാകുക).

ഇന്ത്യന്‍ ഓഹരിവിപണി തിരിച്ചുവരവിന്റെ സൂചന കാണിക്കുമ്പോള്‍തന്നെ ഇതുവരെ കണ്ട സ്വഭാവമായിരിക്കില്ല ഇനിയെന്ന് ഏതാണ്ടുറപ്പിക്ക?ാം. മാനം മുട്ടുന്ന ലാഭത്തിനു കാത്തുനില്‍ക്കാതെ തരക്കേടില്ലാത്ത ലാഭം കാണുമ്പോള്‍ ഓഹരി വില്‍ക്കുക എന്നതാവും സുരക്ഷിതം.
പറഞ്ഞു പഴകിയ സുപ്രധാന കാര്യം മികച്ച ഓഹരികള്‍ മാത്രം നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക എന്നതാണ്. തല്‍ക്കാലം വില താഴ്ന്നാലും ഇവ തിരിച്ചു കയറുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. മുകളിലേക്കു മാത്രം നീങ്ങുന്നതാണ് ഓഹരിവിലകളെന്ന ധാരണയും വേണ്ട.

വാല്‍ക്കഷണം: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുത്തനെ താഴ്ത്തി അവിടുത്തെ സമ്പദ്വ്യവസ്ഥയെ തളര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് വിവിധ രാജ്യങ്ങളില്‍ പലിശ നിരക്ക് കുറച്ചു. ഇന്ത്യയിലും പലിശ നിരക്കു താഴ്ത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ നയത്തില്‍ അതുണ്ടായില്ല. യുഎസ് പ്രതിസന്ധിയുടെ പ്രതിഫലനം ഇന്ത്യയിലുണ്ടാകുമെന്ന ഭീതിയേക്കാള്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരാതെ നോക്കണമെന്ന നയമാണു റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. രാജ്യത്ത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് തുടരുമെന്ന പ്രതീക്ഷയാണ് കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകളിലുമുള്ളത്.

ഷെയര്‍ റാങ്ക് ഹോള്‍ഡേഴ്സ്

സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്നബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു .

മൂന്നാം അവര്‍ അവസാനിക്കാന്‍ പത്തു മിനിറ്റ് ബാക്കി. മുക്കം എംഎഎംഒ കോളജില്‍ എംകോം മൂന്നാം സെമസ്റ്റര്‍ ക്ളാസിന്റെ മുന്‍ ബെഞ്ചിലിരുന്ന മുനീര്‍ ഉച്ചയൂണിന്റെ ബെല്ലടിക്കുന്നതു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ്. വയറിന്റെ വിളിയല്ല പ്രശ്നം. മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ നമ്പര്‍ തയാറാക്കി നിര്‍ത്തി. ഇടയ്ക്ക് പിന്‍ ബെഞ്ചിലിരിക്കുന്ന റിജുവിനെ പാളി നോക്കുന്നുണ്ട്. റിജുവിന്റെ മുഖത്തും ഇതേ ആകാംക്ഷ.

രാവിലെ വാങ്ങിയ റിലയന്‍സ് പെട്രോളിയം ഒാഹരി പറഞ്ഞ വിലയില്‍ വില്‍പന നടന്നോ എന്ന ആകാംക്ഷയിലാണ് ഈ കോളജ് വിദ്യാര്‍ഥികള്‍. കച്ചവടം വിജയിച്ചോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ക്ളാസിലെ മറ്റു വിദ്യാര്‍ഥികളും. എന്നിട്ടു വേണം ഇവരെക്കൊണ്ടു ചെലവു ചെയ്യിക്കാന്‍!!!

207 രൂപയില്‍ രാവിലെ റിലയന്‍സ് പെട്രോളിയം ഓഹരി വാങ്ങിയതാണ്. ആദ്യ അവര്‍ കഴിഞ്ഞ് കിട്ടിയ ഇടവേളയില്‍ കോഴിക്കോട്ടെ ഓഹരി ഡീലറെ വിളിച്ചു ചോദിച്ചപ്പോള്‍ വില 210. രണ്ടാം അവര്‍ കഴിഞ്ഞപ്പോഴിത് 209 ലേക്ക് താണു. അതോടെ ഇരിപ്പുറയ്ക്കാതായി. 212നാണ് വില്‍ക്കാന്‍ ഓര്‍ഡര്‍ ഇട്ടിരിക്കുന്നത്.

ഓഹരി വിപണിയുടെ കുതിപ്പ് നെഞ്ചേറ്റിയിരിക്കുകയാണ് ഇരുപത്തൊന്നുകാരന്‍ എം.മുനീറും ഇരുപത്തിരണ്ടുകാരന്‍ റിജുവും. ഇവരുടെ ആവേശം എംഎഎംഒ കോളജിലെ എംകോം മൂന്നാം സെമസ്റ്റര്‍ ക്ളാസിലാകെ പടര്‍ന്നിരിക്കുന്നു. അവരും വിപണിയില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ്. അധ്യാപകരും വിദ്യാര്‍ഥികളുടെ ഈ പുതിയ ക്രേസില്‍ ആകൃഷ്ടരായിക്കഴിഞ്ഞു. ഓഹരി വിപണിയിലേക്ക് അവര്‍ക്കും സഹായികളാകുകയാണ് ഈ കുട്ടി നിക്ഷേപകര്‍.

അഞ്ചു മാസം മുമ്പാണ് മുനീറും റിജുവും വിപണിയിലേക്ക് ചുവടുവച്ചത്. അദ്യം നിക്ഷേപം നടത്തിയത് റിജു. അച്ഛന്‍ റിട്ട. അധ്യാപകന്‍ വിജയനും ഗള്‍ഫിലുള്ള സഹോദരന്‍ സിജുവിനും നേരത്തേ മുതല്‍ ഓഹരി ബ്രോക്കിങ് സ്ഥാപനത്തില്‍ വ്യാപാരത്തിന് അക്കൌണ്ടുണ്ടായിരുന്നെങ്കിലും സജീവമായത് അഞ്ചാറു മാസം മുമ്പു മാത്രം.

ബികോം കഴിഞ്ഞ് രണ്ടു വര്‍ഷം കൊടിയത്തൂര്‍ സഹകരണ ബാങ്കില്‍ ദിവസവേതനത്തില്‍ ജോലി ചെയ്തു സമ്പാദിച്ച പണവും പിന്നെ വീട്ടില്‍നിന്നുള്ള സംഭാവനയുമൊക്കെ ചേര്‍ത്ത് ഏതാണ്ട് 50,000 രൂപയോളമായിരുന്നു റിജുവിന്റെ തുടക്ക നിക്ഷേപം. ഇതിനകം മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനുമിടയ്ക്ക് ലാഭം ലഭിച്ചു.

ഏതാനും വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ അമ്മയും രണ്ടു സഹോദരിമരുമടങ്ങിയ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയ മുനീര്‍ സാഹസികമായിത്തന്നെയാണ് നിക്ഷേപത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. റിജുവുമായുള്ള സൌഹൃദം, പഠനത്തിനൊപ്പം തുടരാവുന്ന ബിസിനസോ ജോലിയോ നോക്കിയിരുന്ന മുനീറിന് ഓഹരി വിപണിലേയ്ക്കുള്ള വഴിതുറന്നു. പാര്‍ട് ടൈമായി മെഡിക്കല്‍ കോളജിനടുത്ത് കോവൂരില്‍ ഫ്ലാറ്റ് നോക്കി നടത്തുന്ന മുനീര്‍ അതില്‍നിന്നു ലഭിച്ച ശമ്പളും മുമ്പുള്ള സമ്പാദ്യങ്ങളുമൊക്കെ ചേര്‍ത്ത് 25,000 രൂപയോളമാണ് തുടക്കത്തില്‍ നിക്ഷേപിച്ചത്. ഇത് നാലുമാസംകൊണ്ട് 35,000 രൂപയിലധികമായി വളര്‍ന്നെന്ന് പറയുമ്പോള്‍ മുനീറിന്റെ മുഖത്ത് അഭിമാനം.

ഓഹരി വിപണിയിലെ നിക്ഷേപ വിജയം ആവേശം പകര്‍ന്നിരിക്കുകയാണ് ഇരുവര്‍ക്കും. വിപണിയെക്കുറിച്ചും കമ്പനികളെക്കുറിച്ചും കൂടുതല്‍ പഠിക്കാനും നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ഇവര്‍ കാതുകൂര്‍പ്പിക്കുന്നു. കാളകളും കരടികളും ഡൌജോണ്‍സ് സൂചികയും അമേരിക്കന്‍ ഫെഡറല്‍ റസര്‍വ് യോഗവുമൊക്കെയാണ് ഇപ്പോള്‍ ഇരുവരുടെയും സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കോളജ് ലൈബ്രറിയില്‍ എത്തിയാല്‍ സാമ്പത്തിക ദിനപത്രങ്ങളിലേക്കും ജേണലുകളിലേക്കുമാണ് ആദ്യം കണ്ണെത്തുന്നത്. ഇഎസ്പിഎന്‍, എംടിവി ചാനലുകള്‍ക്കു മുമ്പ് ടിവിയില്‍ സെറ്റ് ചെയ്തിരിക്കുന്നത് സിഎന്‍ബിസി ടിവി 18നും എന്‍ഡിടിവി പ്രോഫിറ്റും.

ക്ളാസ്മുറിയില്‍ ആക്ഷരങ്ങളുടെ ആലസ്യം നീക്കുന്ന ആവേശമാണിപ്പോള്‍ ഓഹരി വിപണി. തങ്ങളുടെ പഠനത്തിന്റെ പ്രയോഗിക തലമാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. '''ഈ സൈഡ് ബിസിനസ് പഠനത്തിന് വിഘാതമല്ല പകരം സഹായകമാണ് ഇരുവരും പറയുന്നു. അധ്യാപകന്‍ കെ. പ്രവിദും ഇതു ശരിവച്ചു. ഓഹരി വിപണിയുടെ പ്രായോഗിക വശങ്ങളറിഞ്ഞ മുനീറും റിജുവും മറ്റു കുട്ടികള്‍ക്കും പ്രചോദനമാണ് അദ്ദേഹം പറഞ്ഞു.

കോമേഴ്സ് പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെട്ട ഓഹരി വിപണി, പോര്‍ട്ഫോളിയോ മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതു ധാരണയും ആഴത്തിലുള്ള അറിവും ഓഹരി വിപണിയുമായി ബന്ധപ്പെട്ടതോടെ ലഭിച്ചെന്ന് മുനീര്‍ പറഞ്ഞു. കാഴ്ചപ്പാട് വിശാലമായി. വിപണിയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍ സൂഷ്മമായി പഠിച്ചു തുടങ്ങിയത് പഠനത്തിനും സഹായകമായെന്ന് ഇവരുടെ സാക്ഷ്യം.

മിക്കവാറും ഫോണില്‍ വിളിച്ചാണ് വാങ്ങലും വില്‍ക്കലും നടത്തുക. ആകാംക്ഷമൂലം ഓരോ അവറും കഴിഞ്ഞ് വിലവിവരം വിളിച്ചറിയാറുമുണ്ട്. ക്ളാസില്ലാത്ത ദിവസം സൊള്ളി നടക്കുന്ന പതിവ് ഇപ്പോളില്ല. ട്രേഡിങ്ങ് ഉള്ള ദിവസമാണെങ്കില്‍ കോഴിക്കോട്ട് ടെര്‍മിനലിനു മുന്നിലുണ്ടാകും ഇരുവരും.
പാഠം പഠിച്ച്, തെറ്റു തിരുത്തികാളക്കൂറ്റന്മാരും കരടികളും മല്ലടിക്കുന്ന വിപണിയുടെ പാഠങ്ങള്‍ പഠിച്ച് ചുവടുതെറ്റാതെ മുന്നേറുകയാണ് ഇളമുറക്കാര്‍. ത്രില്ലടിപ്പിക്കുന്ന ലാഭക്കഥകള്‍ മാത്രമല്ല ഇവര്‍ക്കുള്ളത്.

ബോംബെ ഓഹരി സൂചിക ദിവസങ്ങള്‍ക്കുള്ളില്‍ ആയിരവും രണ്ടായിരവും പോയിന്റ് തകര്‍ന്നപ്പോള്‍ ഇവരുടെയും കയ്യിലുണ്ടായിരുന്ന ഓഹരികള്‍ നഷ്ടത്തിലായെങ്കിലും പേടിച്ച് വിറ്റഴിച്ചില്ല. പിന്നീട് വില തിരച്ചു കയറിയതോടെ ലാഭമെടുക്കാനായി. ഓഹരി വാങ്ങി അന്നുതന്നെ വില്‍ക്കുന്ന ഡേ ട്രേഡിങും പയറ്റാറുണ്ടെങ്കിലും മുനീറിനും റിജോയ്ക്കും വിശ്വാസം ഓഹരി വാങ്ങി കയ്യില്‍ വച്ച് വില കൂടുമ്പോള്‍ വില്ക്കുന്ന നിക്ഷേപ രീതിതന്നെ. ഡേ ട്രേഡിങ്ങിന് ആവേശം കൂടുമെങ്കിലും നഷ്ട സാധ്യത കൂടുതല്‍.

വെബ്സൈറ്റുകളിലും സാമ്പത്തിക പ്രസിദ്ധീകരണങ്ങളില്‍നിന്നുമായി ഓഹരികളെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാത്രമാണ് നിക്ഷേപം. ഇതിന് സ്വന്തമായി വിലകള്‍ എഴുതിവച്ചും ഗ്രാഫുകള്‍ പഠിച്ചും എന്തിന് ടെക്നിക്കല്‍ അനാലിസിസ് എന്ന സങ്കീര്‍ണ സങ്കേതം വരെ ഇവര്‍ ഉപയോഗിച്ചും സാധ്യത കണ്ടെത്തുന്നു. അച്ഛന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാറുണ്ടെങ്കിലും റിജോയുടെ നിക്ഷേപ തീരുമാനങ്ങള്‍ സ്വന്തമായാണ്. എംകോം കഴിഞ്ഞ് ഗള്‍ഫില്‍ പോകണം. പണമുണ്ടാക്കി ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപിക്കണം മുനീര്‍ ആഗ്രഹം വെളിപ്പെടുത്തി.

റിജുവിന്റെയും മുനീറിന്റെയും ആവേശം നെഞ്ചേറ്റുകയാണ് ക്ളാസ് മുഴുവന്‍. അവരും വിപണിയിയുടെ മാസ്മരികത അറിഞ്ഞുതുടങ്ങി. പെണ്‍കുട്ടികള്‍ക്കുവരെ ഓഹരി വിപണിയിലെ വിശേഷങ്ങളറിയാന്‍ കൌതുകം. ക്ളാസിലെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ ഓഹരി വ്യാപാരത്തിനായി അക്കൌണ്ട് എടുക്കുകയാണ്. ഇതിന് പലരും പെര്‍മനന്റ് അക്കൌണ്ട് നമ്പരിന്(പാന്‍) അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ഓഹരി ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോളജില്‍ ഓഹരി വിപണിയിയെക്കുറിച്ച് കോളജില്‍ സെമിനാര്‍ സംഘടിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.

ദേവഗിരി, പ്രോവിഡന്‍സ് കോളജ് എന്നീ കോളജുകളില്‍ ജിയോജിത് ഇതിനകം ഇത്തരം ക്ളാസുകള്‍ നടത്തിയിട്ടുണ്ട്. കോഴ്സിന്റെ ഭാഗമായി ഓഹരി വിപണിയെക്കുറിച്ചും നിക്ഷേപ പ്രവണതകളെക്കുറിച്ചും പ്രോജ്ക്ട്് ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് ആലോചനയുണ്ട്.

Thursday, February 18, 2010

സോഷ്യല്‍ മീഡിയ: പണം മുടക്കാതെ നേടാം, കൂടുതല്‍ ബിസിനസ്‌

ശി തരൂര്‍, മന്ത്രി കെ.സുധാകരന്‍, കൊച്ചിയിലെ ബിസിനസുകാരന്‍ എസ്‌.ആര്‍ നായര്‍... ഇവര്‍ തമ്മിലെന്ത്‌ ബന്ധം? ഇവരെയെല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ഘടകമുണ്ട്‌. ഇവരെല്ലാം ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാ യ സോഷ്യല്‍ മീഡിയയുടെ കരുത്തും സാധ്യതകളും തിരിച്ചറിഞ്ഞവരും അത്‌ തങ്ങളുടെ പ്രവര്‍ത്തന മണ്‌ഡലങ്ങളില്‍ ഉപയോഗിക്കുന്നവരുമാണ്‌.

ഓര്‍ക്കൂട്ടിനും ഫേസ്‌ബുക്കിനുമൊക്കെ ബിസിനസുമായി എന്ത്‌ ബന്ധം? അതൊക്കെ കുട്ടികളുടെ ഓരോ സമയം കളയാനുള്ള പരിപാടികള്‍- ഇതാണോ ഇപ്പോഴും നിങ്ങളുടെ ചിന്താഗതി? എന്നാല്‍ താഴെപ്പറയുന്ന ഉദാഹരണങ്ങള്‍ കാണൂ.

കംപ്യൂട്ടര്‍ വിപണന രംഗത്തെ പ്രമുഖ കമ്പനിയായ എറണാകുളത്തെ ടീം ഫ്രണ്ട്‌ലൈന്റെ സഹോദര സ്ഥാപനമായ ടീം ഇ-ബിസ്‌ ലിമിറ്റഡ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ സ്ഥാപനത്തിന്‌ വര്‍ഷാവര്‍ഷം ലഭിക്കുന്ന ബിസിനസിന്റെ 20-30 ശതമാനവും സോഷ്യല്‍ മീഡിയയില്‍ നിന്ന്‌ മാത്രമാണ്‌. ലിങ്ക്‌ഡ്‌ ഇന്നിലെ കമ്പനി സാരഥിയുടെ പേരിലുള്ള എക്കൗണ്ട്‌ തന്നെയാണ്‌ ബിസിനസിന്റെ പ്രമുഖ സ്രോതസ്‌. മൈ സ്‌പേസിലും കമ്പനിക്ക്‌ മികച്ച പ്രചാരം ഇവര്‍ കൊടുക്കുന്നു.

മുമ്പ്‌ ഏതെങ്കിലും ബിസിനസ്‌ സ്ഥാപനത്തിന്‌ നിക്ഷേപകനെ ലഭിക്കണമെങ്കില്‍ എത്രമാത്രം അലയണമായിരുന്നു. പക്ഷെ ഇന്ന്‌ യുവ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ രൂപം നല്‍കിയ മോബ്‌ മി എന്ന കമ്പനിയെ സോഷ്യല്‍ മീഡിയയിലൂടെ കണ്ട്‌, കമ്പനിയെത്തേടി എത്തുന്നത്‌ ലോകമെമ്പാടു നിന്നുമുള്ള സംരംഭകരും നിക്ഷേപകരുമാണ്‌. ബിസിനസ്‌ നല്‍കാനും കമ്പനിയില്‍ നിക്ഷേപിക്കാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനുമൊക്കെ. പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമായും ഇവര്‍ ഉപയോഗിച്ചത്‌ ലിങ്ക്‌ഡ്‌ ഇന്‍ തന്നെ.

`വ്യാജ സിഡികള്‍ പെരുകുന്നു, തീയറ്റര്‍ മേഖല പ്രതിസന്ധിയില്‍' എന്ന നിലവിളികള്‍ നിലനില്‍ക്കേ എറണാകുളത്തെ ഒരു പ്രമുഖ തീയറ്റര്‍ മാതൃകാപരമായ ഒരു മാര്‍ക്കറ്റിംഗ്‌ നീക്കമാണ്‌ ഒരു ചെലവുമില്ലാതെ നടത്തിയത്‌. ഓര്‍ക്കൂട്ടിലെ പ്രസ്‌തുത തീയറ്ററിന്റെ പേരിലുള്ള കമ്യുണിറ്റിയിലെ അംഗങ്ങള്‍ക്കായി മല്‍സരം നടത്തി വിജയികളില്‍നിന്ന്‌ നറുക്കിട്ട്‌ ഓരാള്‍ക്ക്‌ വീതം സൗജന്യ ടിക്കറ്റ്‌ കൊടുത്തുകൊണ്ടിരുന്നു. കമ്യൂണിറ്റി അംഗങ്ങള്‍ക്ക്‌ സിനിമ ടിക്കറ്റ്‌ കൊടുക്കുന്നതില്‍ മുന്‍തൂക്കവും കൊടുത്തു. സംഗതി ക്ലിക്കായി. ഇപ്പോള്‍ ഇവരുടെ ഓര്‍ക്കൂട്ട്‌ കമ്യൂണിറ്റിയില്‍ 1000ത്തിലേ റെപ്പേരുടെ കമ്യൂണിറ്റിയില്‍ ചേരാനുള്ള അപേക്ഷകളാണ്‌ പെന്‍ഡിംഗിലുള്ളത്‌.

കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബ്രോസിസ്‌ എന്ന സോഫ്‌റ്റ്‌വെയര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്ഥാപനത്തിന്‌ ഇന്ന്‌ 40 രാജ്യങ്ങളിലാണ്‌ ഉപഭോക്താക്കളുള്ളത്‌. ലിങ്ക്‌ഡ്‌ ഇന്‍, കമ്പനി സാരഥിയുടെ പേരിലുള്ള ഓര്‍ക്കൂട്ട്‌ എക്കൗണ്ട്‌, ഫേസ്‌ബുക്ക്‌ എന്നിവ വഴിയാണ്‌ ബിസിനസ്‌ ലഭിക്കുന്നത്‌. സൈബ്രോസിസിന്റെ ബിസിനസിന്റെ 80 ശതമാനവും സോഷ്യല്‍ മീഡിയയില്‍ കൂടി മാത്രമാണെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ സൈനുലാബുദ്ദീന്‍ പറയുന്നു.

നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള ഡി'ലിപ്‌സ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ കീഴിലുള്ള ഫോര്‍ട്ട്‌കൊച്ചിയിലെ മാംഗോ ട്രീ റെസ്റ്റോറന്റിലേക്ക്‌ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. സീതാറാം യെച്ചൂരി! പനീര്‍ ടിക്ക കഴിക്കാന്‍. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ റെസ്റ്റോറന്റിനെക്കുറിച്ച്‌ അറിഞ്ഞാണ്‌ യെച്ചൂരിക്കായി റെസ്റ്റോറന്റ്‌ റെക്കമന്റ്‌ ചെയ്‌തത്‌. ഇന്ന്‌ പല വിദേശീയരും മാംഗോ ട്രീ റെസ്റ്റോറന്റിലെത്തുന്നത്‌ ഇതേ മാതൃക പിന്തുടര്‍ന്നാണ്‌. പക്ഷെ രസകരം ഇതല്ല. മാംഗോ ട്രീ അധികൃതര്‍ ഇതിനായി ഒന്നും ചെയ്‌തിട്ടില്ല. ഒരിക്കല്‍ വന്നവര്‍ ബ്ലോഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും കൊടുത്ത പ്രചാരമാണ്‌ മറ്റുളളവരെയും ഇവിടേക്ക്‌ എത്തിക്കുന്നത്‌. സോഷ്യല്‍ മീഡിയയുടെ ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞ്‌ ഇതിലേക്ക്‌ കാര്യമായി രംഗത്തിറങ്ങാന്‍ തന്നെയാണ്‌ കമ്പനിയുടെ തീരുമാനം.

ജൂവല്‍റി, റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ സാന്നിദ്ധ്യമുള്ള കെ.പി വര്‍ക്കി ഗ്രൂപ്പ്‌ ഒരു മാസം മുമ്പാണ്‌ ഹൗസ്‌ബോട്ട്‌ പായ്‌ക്കേജുകള്‍ തുടങ്ങുന്നത്‌. ഓര്‍ക്കൂട്ടിലെ തന്റെ പ്രൊഫൈലിലൂടെ ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കുക മാത്രമേ ഡയറക്‌റ്റര്‍ വര്‍ഗീസ്‌ പീറ്റര്‍ ചെയ്‌തുള്ളു. പക്ഷെ ഒരു മാസം കൊണ്ട്‌ കിട്ടിയത്‌ എട്ടോളം ബിസിനസാണ്‌. ഈ പ്രതികരണം കൊണ്ട്‌ തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്‌ വര്‍ഗീസ്‌.
ഇവരെല്ലാം സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ മനസിലാക്കിയവരാണ്‌. ഇത്തരം എത്രയെത്ര ഉദാഹരണങ്ങള്‍. ചിലരുടെ ബിസിനസ്‌ ഇതിലൂടെ ഇരട്ടിയായെങ്കില്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളിലേക്ക്‌ കൂടി വിപണി വിശാലമാക്കി. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി ചിലര്‍ കരാറിലേര്‍പ്പെട്ടു. കേരളത്തിന്റെ ഏതോ മൂലക്കിരിക്കുന്ന കമ്പനിയ്‌ക്ക്‌ സായിപ്പ്‌ കോടികളുടെ ബിസിനസ്‌ നല്‍കി. എന്താണ്‌ ഇവരെ സോഷ്യല്‍ മീഡിയയിലേക്ക്‌ ആകര്‍ഷിച്ചത്‌? സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചരണ പരിപാടികള്‍ക്ക്‌ പണം മുടക്കില്ലെന്നതുതന്നെയാണ്‌ ഇതില്‍ പ്രധാനം.
സാധ്യതകള്‍ അപാരം
നാം ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളിലേക്ക്‌ സോഷ്യല്‍ മിഡിയയിലൂടെ നേരിട്ടെത്താം. ഉദാഹരണത്തിന്‌ പ്രാദേശികമായി പേരെടുത്ത ഒരു ചെരുപ്പ്‌ നിര്‍മാണ കമ്പനിയാണ്‌ നിങ്ങളുടേതെന്ന്‌ കരുതുക. `ചെരുപ്പ്‌ വാങ്ങുന്നതിന്‌ മുമ്പ്‌ ആരും സോഷ്യല്‍ മീഡിയയില്‍ കയറി നോക്കില്ല' എന്ന വാദഗതിയായിരിക്കും നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌. എന്നാല്‍ റബ്ബര്‍ അടിസ്ഥാനമായി ബിസിനസ്‌ ചെയ്യുന്ന ലക്ഷക്കണക്കിന്‌ കമ്പനി മേധാവികളെ നിങ്ങള്‍ക്ക്‌ ഇതിലെ വിവിധ കമ്യൂണിറ്റികളില്‍ കാണാന്‍ കഴിഞ്ഞേക്കും. അവരുമായി ബന്ധം സ്ഥാപിച്ച്‌ വിദേശ കമ്പനിക്കായി ചെരുപ്പോ റബ്ബര്‍ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളോ നിര്‍മ്മിച്ച്‌ കൊടുക്കാന്‍ നിങ്ങള്‍ക്ക്‌ സാധിച്ചേക്കും. പക്ഷേ പരമ്പരാഗത രീതിയില്‍ വിദേശരാജ്യത്തുള്ള ഒരു കമ്പനി സി.ഇ.ഒയുമായി ആശയവിനിമയം നടത്തുക എത്ര ദിവസങ്ങളെടുക്കുന്ന, ശ്രമകരമായ കാര്യമാണ്‌.

കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ്‌ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം. ഓര്‍ക്കൂട്ടിലെ ഇവരുടെ കമ്യൂണിറ്റികളിലൊന്നില്‍ ആയിരത്തിലേറെ അംഗങ്ങളാണുള്ളത്‌. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌, യു ട്യൂബ്‌ എന്നിവയിലൊക്കെ ഇവരുണ്ട്‌. ട്വിറ്ററില്‍ മികച്ച ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്ക്‌ സമ്മാനം കൊടുക്കുന്ന മല്‍സരവും ഇവരുടെ പ്രൊഫൈലിനെ ജനകീയമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ ഈ രംഗത്ത്‌ സജീവമായുണ്ടെന്ന്‌ കേരള ടൂറിസം ഡയറക്‌റ്റര്‍ എം.ശിവശങ്കര്‍ പറഞ്ഞു.

``നിങ്ങളുടെ ഉല്‍പ്പന്നം എല്ലാ ജനങ്ങള്‍ക്കും ഉപയോഗമുള്ളതോ അല്ലെങ്കില്‍ ചെറിയൊരു വിഭാഗത്തിന്‌ മാത്രം പ്രയോജനപ്പെടുത്താനാകുന്നതോ ആകട്ടെ എല്ലാറ്റിലും മികച്ച വിപണി നേടാന്‍ സോഷ്യല്‍ മീഡിയ സഹായിക്കും. കമ്പനിയുടെ വിപുലീകരണത്തിനും വ്യത്യസ്‌തവല്‍ക്കരണത്തിനുമൊക്കെ വഴിതെളിക്കാന്‍ ഇവയ്‌ക്കാകും. ഞങ്ങളുടെ സോഫ്‌റ്റ്‌വെയര്‍ ഡിവിഷന്റെ 20 മുതല്‍ 30 ശതമാനം വരെ ബിസിനസ്‌ സോഷ്യല്‍ മീഡിയ വഴിയാണ്‌,'' ടീം ഫ്രണ്ട്‌ലൈന്‍ ലിമിറ്റഡിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ എസ്‌.ആര്‍ നായര്‍ പറയുന്നു.

കേരളത്തിലെ സ്ഥാപനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗിന്‌ ജനപ്രീതി കൂടിവരുന്നുണ്ട്‌. എന്നാല്‍ വലിയൊരു ശതമാനവും ഇതിന്റെ സാധ്യതകള്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്ന്‌ എറണാകുളത്തെ മീഡിയ വര്‍ക്‌സിന്റെ ഡയറക്‌റ്റര്‍ ക്രിസ്റ്റന്‍ ജോസഫ്‌ അഭിപ്രായപ്പെടുന്നു.

ഭാവിയില്‍ മാര്‍ക്കറ്റിംഗിന്‌ സോഷ്യല്‍ മീഡിയ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുമെന്ന്‌ ഉറച്ചുവിശ്വസിക്കുന്നൂ, കൊച്ചിയിലെ ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഇന്ത്യ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ്‌ ഡയറക്‌റ്റര്‍ റാം മേനോന്‍. ``ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ പല ഉപഭോക്താക്കളും സോഷ്യല്‍ മീഡിയയില്‍ എങ്ങനെ സജീവമാകാം എന്ന്‌ ചോദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ബ്രാന്‍ഡിംഗില്‍ സോഷ്യല്‍ മീഡിയയെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്‌,'' റാം മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.
എങ്ങനെ ബിസിനസ്‌ നേടാം?
ഓര്‍ക്കൂട്ട്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ലിങ്ക്‌ഡ്‌ ഇന്‍ എന്നിവയാണ്‌ പ്രചാരം സിദ്ധിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ മാധ്യമങ്ങള്‍. ഇവയിലെല്ലാം പ്രത്യേക താല്‍പ്പര്യക്കാരുടെ കൂട്ടായ്‌മകള്‍ കാണാം. അവയെ കമ്യുണിറ്റികള്‍ എന്ന്‌ വിളിക്കുന്നു. ഐസ്‌ക്രീം ലവേഴ്‌സിന്റെ കമ്യൂണിറ്റി മുതല്‍ വിവിധ സ്ഥാപനങ്ങളുടെ കമ്യൂണിറ്റിവരെ വൈവിധ്യമാര്‍ന്നവ ഇതില്‍ കാണാം. നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും ഇത്തരത്തില്‍ കമ്യൂണിറ്റികള്‍ ഉണ്ടാക്കാം. കമ്യുണിറ്റികളില്‍ കൂടുതല്‍ അംഗങ്ങള്‍ ചേരുന്നതനുസരിച്ച്‌ അവയുടെ പ്രാധാന്യവും വര്‍ദ്ധിച്ച്‌ കൊണ്ടിരിക്കും.
പ്രത്യക്ഷത്തില്‍ ബിസിനസ്‌ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല ഇവയൊന്നും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ വമ്പിച്ച ജനസമ്മിതിയും പുതിയ അംഗങ്ങളെയുമാണ്‌ ദിനം പ്രതിയെന്നോണം ഇവയ്‌ക്ക്‌ ലഭിക്കുന്നത്‌. ഭാവിയില്‍ ഇവയുടെ വളര്‍ച്ചയും ഭീമമായിരിക്കും. അതിനാല്‍ തന്നെ വലിയ അവസരങ്ങളാണ്‌ ഇവ സംരംഭകര്‍ക്ക്‌ മുന്നില്‍ തുറക്കുന്നത്‌. എന്നാല്‍ ഓരോ നെറ്റ്‌വര്‍ക്കിംഗ്‌ മാധ്യമങ്ങളും അവയുടെ സ്വഭാവമനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്ന്‌ ബന്ധങ്ങളുണ്ടാക്കാനാണെങ്കില്‍ മറ്റൊന്ന്‌ മനസിലുള്ളവ മറ്റുള്ളവരുമായി പങ്കുവെക്കാനാണ്‌. അതുകൊണ്ട്‌ തന്നെ ഓരോ സോഷ്യല്‍ മീഡിയയിലും നാം സ്വീകരിക്കുന്ന സമീപനങ്ങള്‍ വേറിട്ടതായിരിക്കണം.

പുതിയ ബന്ധങ്ങള്‍ തേടാനും ഉള്ളവ കൂടുതല്‍ ദൃഢമാക്കാനുമാണ്‌ ഓര്‍ക്കൂട്ട്‌, ഫേസ്‌ബുക്ക്‌ എന്നീ മാധ്യമങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത്‌. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക്‌ പ്രിയം ഫേസ്‌ബുക്കാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ പ്രധാനം ഓര്‍ക്കൂട്ട്‌ തന്നെ. ഓര്‍ക്കൂട്ടിന്റെ വിശ്വാസ്യതയില്‍ കുറച്ചുകാലങ്ങളായി അല്‍പ്പം ഇടിവുണ്ടെങ്കിലും ജനസമ്മിതി ഇതിന്റെ കരുത്താണ്‌.

നിങ്ങളുടെ കമ്പനിയുടെ പേരിലോ ഉല്‍പ്പന്നത്തിന്റെ പേരിലോ ഓര്‍ക്കൂട്ടില്‍ കമ്യൂണിറ്റികള്‍ തുടങ്ങാം. ആദ്യമാദ്യം ഓര്‍ക്കൂട്ടില്‍ എക്കൗണ്ടുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും തന്നെ ഈ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാം. പിന്നീട്‌ നിങ്ങളുടെ പ്രമുഖ ഉപഭോക്താക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കുമൊക്കെ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാനുള്ള ഇന്‍വിറ്റേഷന്‍ അവരുടെ പ്രൊഫൈലിലേക്ക്‌ അയച്ചുകൊടുക്കാം. കമ്യൂണിറ്റി സൃഷ്‌ടിച്ച്‌ വെറുതെയിരുന്നാല്‍ പോര. ഇതിലൂടെ നിങ്ങളുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫോറങ്ങള്‍ സൃഷ്‌ടിക്കാം. മാര്‍ക്കറ്റിനെക്കുറിച്ചറിയാനും ഉപഭോക്താക്കളുടെ ഇഷ്‌ടങ്ങളറിയാനും സര്‍വേകള്‍ നടത്താം. ഇടക്കിടക്ക്‌ കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക്‌ പ്രചോദനമേകി കൂടെ നിറുത്തണം.
സൗജന്യമായി പ്രൊമോഷനുകള്‍ സൃഷ്‌ടിക്കാനുള്ള അവസരവും ഓര്‍ക്കൂട്ട്‌ ഒരുക്കുന്നുണ്ട്‌. നമ്മുടെ സുഹൃത്തുക്കള്‍ക്ക്‌ ഇവ `പ്രൊമോട്ട്‌' ചെയ്യാനുള്ള അവസരവുമുണ്ട്‌. ഏതെങ്കിലും സുഹൃത്ത്‌ അത്‌ പ്രൊമോട്ട്‌ ചെയ്‌താല്‍ അയാളുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ആ പരസ്യം വരും.
ഫേസ്‌ബുക്കില്‍ കമ്പനിയുടെ പേരില്‍ എക്കൗണ്ട്‌ നേടുകയാണ്‌ ആദ്യപടി. പരമാവധി അംഗങ്ങളെ ചേര്‍ക്കാന്‍ ശ്രമിക്കുക. കമ്പനിയുമായോ ബിസിനസുമായോ നിങ്ങള്‍ വ്യാപരിക്കുന്ന മേഖലയുമായോ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ അംഗങ്ങളുമായി പങ്കുവെക്കാം. നിങ്ങളുടെ പ്രൊഫൈലിലെ സുഹൃത്തുക്കള്‍ക്ക്‌ നിങ്ങള്‍ പറഞ്ഞതിനോട്‌ യോജിക്കാനോ യോജിക്കാതിരിക്കാനോ അതിനെക്കുറിച്ച്‌ അഭിപ്രായം പറയാനോ ഒക്കെ സാധിക്കും. അങ്ങനെ അഭിപ്രായം പറഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തിന്റെ മറ്റ്‌ സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ഈ പ്രതികരണങ്ങളെല്ലാം കാണാന്‍ സാധിക്കും. അതുവഴി നിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ പേരറിയുന്നു. ഫേസ്‌ബുക്കിലെ പ്രധാന പേജില്‍(wall) എഴുതുന്ന കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരുമെന്നതാണ്‌ മറ്റൊരു പ്രത്യേകത. അതുപോലെ കമ്പനിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ മറ്റോ ഇവയില്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌.