TOP NEWS

.............

CORPORATE NEWS

............

STOCK MARKET NEWS

...........

IPO NEWS

...........

COMPANY ACQUSITION

................

Market Watch

Friday, August 27, 2010

ന്യൂ ഏജ് - The New Generation Newspaper

ന്യൂ ഏജ് - ഓണ്‍ലൈന്‍ വാര്‍ത്ത‍ രംഗത്തും. ബിസിനസ്‌ രംഗത്ത് മാറ്റങ്ങള്‍ അറിയുവാന്‍ അനേകര്‍ കാത്തിരുന്ന മലയാള വാണിജ്യ ദിനപത്രം ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗപെടുതുന്നു . മലയാളഭാഷയിലെ ഏക വാണിജ്യ ദിനപത്രം ന്യൂ അജ് മാത്രമാണ് .
വാണിജ്യ ലോകത്തെ വാര്‍ത്തകളും, വിപണിയിലെ കയറ്റിരക്കങ്ങളും മാറ്റങ്ങളും എല്ലാം ന്യൂ ഏജ് ഒന്ളിനിലും ലഭ്യമാകും. ബിസിനസ്‌ രംഗത്തെ മലയാളിയുടെ മാറ്റാതെ നമുക്ക് ന്യൂ എജിന്റെ പ്രവര്‍ത്തനം വഴി വീക്ഷിക്കാം .


വെബ്സൈറ്റ് സന്ദര്‍ശിക്കുക : ന്യൂ ഏജ്

Wednesday, August 25, 2010

ഓഹരി നിക്ഷേപം ഇപ്പോഴത്തെ സാഹചര്യത്തില്‍

ഓഹരി വിപണി 18,000 ലെവലില്‍ തത്തിക്കളിക്കുകയാണ്. കാര്യമായി കയറുന്നുമില്ല. കാര്യമായി ഇറങ്ങുന്നുമില്ല. എന്നാല്‍ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റിയ സാഹചര്യമല്ല ഇത്. സാമ്പത്തിക വളര്‍ച്ച, കമ്പനികളുടെ മികച്ച പ്രകടനം, അന്താരാഷ്ട്ര നിക്ഷേപകര്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപം എന്നിവയൊക്കെ തന്നെ കാരണം. ഇതിനൊക്കെയപ്പുറം, സ്ഥിരതയാര്‍ന്ന സര്‍ക്കാരും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

കടമെടുത്ത് നിക്ഷേപിക്കരുത്

വിപണി കാര്യമായ മുന്നേറാത്ത അവസരത്തില്‍ കടമെടുത്തുള്ള നിക്ഷേപം നിര്‍ബന്ധമായും ഒഴിവാക്കണം. മറ്റാവശ്യങ്ങളൊക്കെ കഴിഞ്ഞ് ബാക്കിയുള്ള പണം മാത്രം നിക്ഷേപിക്കുക.

മികച്ച ഓഹരികളില്‍ നിക്ഷേപം

വില കുറവാണെന്ന് കരുതി മാത്രം ഒരു ഓഹരിയും വാങ്ങരുത്. വളര്‍ച്ചാസാധ്യതയുള്ള മികച്ച ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓഹരി വിലയില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ താഴ്ന്ന നിലയിലും സ്ഥിരതയാര്‍ന്ന വിപണനം കാഴ്ചവെയ്ക്കുന്ന ഓഹരികളാണ് ദീര്‍ഘകാലയളവില്‍ ലാഭം ഉണ്ടാക്കാന്‍ സഹായിക്കുക. ഓഹരി വില താഴ്ന്ന അവസരങ്ങളില്‍ നിക്ഷേപിക്കുന്നതാണ് മികച്ച നേട്ടം കൈവരിക്കാന്‍ സഹായകമെന്നതും പ്രധാനമാണ്.

ആസ്തി നീക്കിവെയ്ക്കല്‍

അപ്രധാനമെന്ന് തോന്നാമെങ്കിലും ഏതൊരു നിക്ഷേപകനും ആസ്തി നീക്കിവെയ്ക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ എന്തായിരുന്നാലും നിക്ഷേപത്തിന് തന്ത്രപരമായ പരിധി നിശ്ചയിക്കുന്നത് നഷ്ടമുണ്ടാവാതിരിക്കാന്‍ സഹായിക്കും.

ലാഭവീതം

കമ്പനിയുടെ ആദായത്തില്‍ നിന്ന് നിക്ഷേപകന് കിട്ടുന്ന വിഹിതമാണ് ലാഭ വീതം. ഓരോ കമ്പനിയും പ്രഖ്യാപിക്കുന്ന ലാഭവീതം ആ കമ്പനിയുടെ പ്രവര്‍ത്തനഫലമായി തന്നെ കണക്കാക്കാം. ലാഭ വീതത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കമ്പനികളെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കുന്നതിലൂടെ വിപണിയിലെ താഴ്ചയിലും നഷ്ടമുണ്ടാവാതെ മുന്നോട്ട് പോകാന്‍ സഹായിക്കും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും ശ്രദ്ധിക്കേണ്ട കാര്യമാണ് ലാഭവീതം. ലാഭവീതം ഉയരുന്നതനുസരിച്ച്, കിട്ടുന്ന ലാഭവും കൂടുമെന്നര്‍ഥം.

പ്രൈസ് ഏണിങ് (പി.ഇ.) അനുപാതവും പ്രൈസ് ബുക്കിങ് അനുപാതവും

ഈ അനുപാതങ്ങളുടെ അടിസ്ഥാനത്തിലാണ് അനലിസ്റ്റുകള്‍ ഓഹരികള്‍ക്ക് മൂല്യം കണക്കാക്കുന്നത്. അനുപാതം കുറയുന്നതിനനുസരിച്ച് ആ ഓഹരി കൂടുതല്‍ ആകര്‍ഷകമാകുന്നു. കമ്പനിയുടെ നിലവിലെ വിപണി വിലയെ പ്രതി ഓഹരി വരുമാനവുമായി (ഇപിഎസ്) ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ് പി.ഇ.അനുപാതം.

അമിതവിശ്വാസം അപകടം

ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളരുമെന്ന പ്രതീക്ഷയില്‍ കണ്ണുംപൂട്ടി നിക്ഷേപിക്കുന്നത് അപകടമുണ്ടാക്കിയേക്കും. അതിനാല്‍ എപ്പോഴും വിപണിയില്‍ ഒരു ഇടിവുണ്ടാകുമെന്ന കരുതലോടെ വേണം നിക്ഷേപിക്കാന്‍. എന്നാല്‍, കൈയിലുള്ള ഓഹരികളൊക്കെ വിറ്റ് പണമാക്കി വിപണി ഇടിയുന്നതും കാത്തിരിക്കുന്നത് മണ്ടത്തരമായിരിക്കും.

സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്ക്

പൊതുമേഖലാ സ്ഥാപനമായ സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്നു. ഓഹരി വാങ്ങാനായി മഹീന്ദ്രയും അതുല്‍ ഓട്ടോ ലിമിറ്റഡും രംഗത്തെത്തിയിട്ടുണ്ട്. സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ 74 ശതമാനം ഓഹരി വില്‍ക്കാനാണ്‌ കേന്ദ്രം പദ്ധതിയിടുന്നത്. നിലവില്‍ കമ്പനിയുടെ 95 ശതമാനം ഓഹരിയുടെ ഉടമ സര്‍ക്കാരാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 22 കോടിയിലേറെ നഷ്ടത്തിലായിരുന്നു.

വിജയ്‌ സൂപ്പര്‍, ലാംബ്രട്ട എന്നീ ബ്രാന്‍ഡുകളില്‍ കാലങ്ങളായി സ്കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കിയ കമ്പനിയാണ്‌ സ്കൂട്ടേഴ്സ്‌ ഇന്ത്യ. 1997 ല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ഉത്പാദനം നിലച്ചു. മഹീന്ദ്രയുടെ അവരുടെ മുച്ചക്ര വാഹന വിപണി സജീവമാക്കുക എന്ന ലക്‍ഷ്യത്തോടെയാണ്‌ സ്കൂട്ടേഴ്സ്‌ ഇന്ത്യയെ നോട്ടമിടുന്നത്‌.

കഴിഞ്ഞവര്‍ഷം ജിയോ എന്ന പേരില്‍ പുതിയ മുച്ചക്ര വാണിജ്യ വാഹനം വിപണിയിലിറക്കിയ മഹീന്ദ്ര വിപണി പങ്കാളിത്തം 11 ശതമാനമാണ്. അതേസമയം, സ്കൂട്ടേഴ്സ്‌ ഇന്ത്യയെ ഏറ്റെടുക്കുകയാണെങ്കില്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്‌ അതുല്‍ ഇന്ത്യ. പ്രതിവര്‍ഷം 12000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ സ്കൂട്ടേഴ്സിനു ശേഷിയുണ്ട്‌.

Wednesday, August 18, 2010

Youths Reposing on Temporary Offices For Business Success

Youths of today do not want to contend themselves with anything less. An enormous zeal is seen among today's youth to start a new business of their own. They want to achieve success that is unparalleled and so are leveraging with new concepts and ideas in order to achieve that which was never achieved before. But then they need an initial platform from where they can make a beginning. Though such young professionals may be having brains but then brains cannot generate office space for them. This is the reason why they look forward to organizations like Vatika Business Centre whereby they can avail temporary offices and other managed office space.
The youths of today are managing offices after securing degrees from A grade institutions. They have a sound base and can really excel if they get an opportunity. It is at VBC that they get an environment and a scope to achieve goals that they intend to. Here, in the flexible office suites, entrepreneurs can take forward their business and even win in competition with other competitors. The business centres provide them exclusive meeting rooms and spaces equipped with all facilities. Such executive office suites make it possible for youngsters to become successful as entrepreneurs.
Many young people, who are just freshers, have shown their keen interest in starting a new business by hiring such offices. It is because their seniors have set an example of success in front of them by starting a new business. They now want to walk on their footsteps and become successful as novice entrepreneurs. So, youngsters are booking temporary offices or option for Virtual Office Space for greater reasons of a successful entrepreneurship career.
The temporary offices are available in cites like Gurgaon, Pune,Hyderabad, Mumbai and Bangalore. Anyone can hire them at affordable rates. On hiring them, people receive exclusive customer services and state-of-the-art facilities.

Saturday, August 14, 2010

ഇന്ത്യ ബ്ലാക്‌ബെറി താത്ക്കാലികമായി നിരോധിച്ചേക്കും

ന്യൂഡല്‍ഹി: ബ്ലാക്‌ബെറി ഫോണ്‍ നിര്‍മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷനുമായി വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ രാജ്യത്ത് ബ്ലാക്‌ബെറി സേവനങ്ങള്‍ താത്ക്കാലികമായി നിരോധിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബ്ലാക്‌ബെറിയിലെ മെസഞ്ചര്‍ സേവനങ്ങളും ഇ-മെയില്‍ സര്‍വീസും സുരക്ഷാവീഴ്ചയക്ക് കാരണമാകുമെന്ന് സര്‍ക്കാര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ സര്‍ക്കാരുമായി പങ്കുവെയ്ക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ നിശ്ചയിച്ചേക്കുമെന്ന് ആഭ്യന്തര സുരക്ഷാ മേധാവി യു.കെ.ബന്‍സാല്‍ പറഞ്ഞു.

സന്ദേശങ്ങള്‍ കൈമാറുന്ന സര്‍വറുകളിലേക്ക് സര്‍ക്കാരിന് പ്രവേശനമില്ലാത്ത സാഹചര്യം തീവ്രവാദികളടക്കമുള്ള സാമൂഹ്യ വിരുദ്ധര്‍ ഉപയോഗിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.

നിരവധി രാജ്യങ്ങള്‍ ഇതേ പ്രശ്‌നം ഉന്നയിച്ച് ബ്ലാക്‌ബെറി നിരോധിക്കുകയും ചെയ്തു. എന്നാല്‍, ഇത് ഇന്റര്‍നെറ്റ് സംവിധാനത്തെ സംബന്ധിച്ചുളള അജ്ഞതമൂലമാണെന്ന നിലപാടിലാണ് റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനി സ്വീകരിച്ചത്. പ്രതിസന്ധിയിലായ കമ്പനിയക്ക് മാതൃരാജ്യമായ കാനഡ സമ്പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, സൗദി അറേബ്യ ബ്ലാക്‌ബെറി നിരോധനം നീക്കി. എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ സൗദി സര്‍ക്കാരുമായി പങ്കുവെയ്ക്കാന്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ തയ്യാറായതിനെത്തുടര്‍ന്നാണ് ഇതെന്ന് കരുതുന്നു.

Monday, August 9, 2010

ഇന്ത്യക്ക് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് വരുന്നു

മുംബൈ: ഇന്ത്യയ്ക്ക് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് വരുന്നു. ഇപ്പോള്‍ ഈ രംഗത്തെ കുത്തകകളായ അമേരിക്കന്‍ വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്കു കടുത്തവെല്ലുവിളി സൃഷ്ടിക്കുന്ന ഇന്ത്യാപേ കാര്‍ഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.

ഇന്ത്യാപേ കാര്‍ഡു വന്നുകഴിയുമ്പോള്‍ മറ്റു കാര്‍ഡുകളുടെ കുത്തക പൊളിക്കുന്നതു കൂടാതെ ബാങ്കിടപാടുകളുടെ നിരക്കും കുറയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ വീസ, മാസ്റ്റര്‍ കമ്പനികളുടെ നാലുകോടിയോളം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

റിസര്‍വ്് ബാങ്കിന്റെ പൂര്‍ണ പിന്തുണയോടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ്് ഇന്ത്യയാണ് കാര്‍ഡ് വികസിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തിനുളളില്‍ ഇതു പൂര്‍ണമായും നിലവില്‍ വരുമെന്ന് ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ ജി. പദ്മനാഭം അറിയിച്ചു.

ഓരോതവണയും ഉപയോക്താവ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ ബന്ധപ്പെട്ട കാര്‍ഡ് കമ്പനികള്‍ക്കു നിശ്ചിത തുക ഫീസായി നല്‍കുന്നുണ്ട്. വരുംകാലങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ കാര്‍ഡുപയോഗിച്ചു ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകളുടെ ചെലവും വര്‍ധിക്കും. ചൈനയും മലേഷ്യയും ഇത്തരത്തില്‍ സ്വന്തമായി കാര്‍ഡ് വികസിപ്പിച്ചെടുത്ത് ജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, സിറ്റിബാങ്ക്, എച്ച്എസ്ബിസി എന്നിവര്‍ ചേര്‍ന്നാണ് നാഷണല്‍ പേമെന്റ്്‌സ് കോര്‍പറേഷനു രൂപം നല്‍കിയത്. .